പ്രായപൂർത്തിയാകാത്ത 21 ആൺകുട്ടികളെ പീഡിപ്പിച്ചു; മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ..
ബെംഗളൂരു: 21 ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. കർണാടകയിലെ ഉഡുപ്പി ബിൻഡൂറിലെ പ്രാദേശികലേഖകനായ ചന്ദ്ര കെ ഹെമ്മതിയാണ്അറസ്റ്റിലായിരിക്കുന്നത്. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2012 മുതലുള്ള മാധ്യമ പ്രവർത്തന കാലത്താണ് അദ്ദേഹം കുട്ടികളെ ലൈംഗീക പീഡനത്തിനിരാക്കിയിരിക്കുന്നത്.
ഞാൻ മരിച്ചിട്ടില്ലെന്ന് ഒരു രാജ്യത്തെ പ്രസിഡന്റ്; മരിച്ചെന്ന കുപ്രചരണങ്ങൾക്കെതിരെ ജനങ്ങൾക്ക് മുന്നിൽ
കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കാനെന്ന പേരില്‍ സ്‌കൂളുകളിൽ പ്രവേശസിക്കുകയായിരുന്നു. പിന്നീട് അധ്യാപകരുടേയും രക്ഷിതാക്കളുടെ വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷം സഹായിക്കാനെന്ന വ്യാജ്യേന കുട്ടികളെ കൂട്ടി കൊണ്ടുപോകും. 21 കുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
2013 മുതലുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും അതിനു മുമ്പും ഇയാൾ കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ അഞ്ച്, ആറ് ദിവസങ്ങള്‍ക്കിടയിലാണ് ഇയാള്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് ബൈന്ദൂര്‍ പോലീസ് പറഞ്ഞു. ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂർ എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പീഡനത്തിന് ഇരയായ കുട്ടികൾക്കെല്ലാം കൗൺസിലിങ് നടത്തി വരികയാണ്. നലോ അഞ്ചോ ദിവസങ്ങളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത്. ബൈന്ദൂർ പോലീസ് സ്റ്റേഷനിൽ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗംഗോലിയിൽ മുന്നും കോല്ലൂരും കുന്ദാപുരയിലുമായി ഓരോ കേസുകളും ഇദ്ദേങത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കുട്ടികൾ കാര്യങ്ങൾ പുറത്ത് പറയാൻ മടിച്ചു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ചന്ദ്ര കെ ഹെമ്മതിയെ ഡിസംബർ 17 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തിലെ പത്ര സ്ഥാപനത്തിൽ നിന്നും പുറത്താക്കിയെന്നാണ് റിപ്പോർട്ട്.