കരാറുകാരന്റെ മരണം: കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി വെച്ചു, തിരിച്ച് വരുമെന്ന് പ്രഖ്യാപനം
ബെംഗളൂരു: കരാറുകാരന്റെ മരണത്തില്‍ ആരോഗ്യവിധേയനായ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജി വെച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വീട്ടിലെത്തിയാണ് ഈശ്വരപ്പ് രാജിക്കത്ത് കൈമാറിയത്. കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരില്‍ ഗ്രാമീണ വികസന-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു കെഎസ് ഈശ്വരപ്പ. കരാറുകാരനും ബിജെപി പ്രവര്‍ത്തകനുമായ സന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവിലാണ് മന്ത്രിയുടെ രാജി. കഴിഞ്ഞ ദിവസം തന്നെ ഈശ്വരപ്പ രാജി പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരുവിലുളള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈശ്വരപ്പ രാജിക്കത്ത് കൈമാറിയത്. സ്വന്തം മണ്ഡലമായ ശിവമോഗയില്‍ നിന്ന് വലിയ ശക്തിപ്രകടനമായിട്ടാണ് ഈശ്വരപ്പ അണികള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് എത്തിയത്. കാറുകളുടെ വലിയ നിരയാണ് ഈശ്വരപ്പയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. താന്‍ തിരികെ വരുമെന്ന് അണികളോട് ഈശ്വരപ്പ പറഞ്ഞു. സമ്മര്‍ദ്ദം ചെലുത്തി ഈശ്വരപ്പയെ കൊണ്ട് രാജി വെപ്പിക്കുകയാണ് എന്നാരോപിച്ച് അണികള്‍ ശിവമോഗയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയുമുണ്ടായി.

'പാര്‍ട്ടിയിലെ സീനിയേഴ്സിനും തന്റെ അഭ്യുദയകാംഷികള്‍ക്കും കുഴപ്പമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയാണ്. നിരപരാധിയെന്ന് തെളിയിച്ച് തിരിച്ച് വരുമെന്ന ആത്മവിശ്വാസമുണ്ട്' എന്നാണ് രാജി നല്‍കുന്നതിന് മുന്‍പായി ഈശ്വരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. കരാറുകാരനായ സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സന്തോഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈശ്വരപ്പയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
തന്റെ മരണത്തിന് ഏക ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണ് എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സന്തോഷ് എഴുതിയിരുന്നത്. മരിക്കുന്നതിന് മുന്‍പായി സന്തോഷ് സുഹൃത്തുക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുമടക്കം അയച്ച വാട്സ്ആപ്പ് മെസ്സേജുകളില്‍ ഈശ്വരപ്പയെ കുറിച്ച് പറയുന്നുണ്ട്. ഗ്രാമീണ വികസന വകുപ്പിന് വേണ്ടി ചെയ്ത കരാര്‍ വര്‍ക്കില്‍ 4 കോടിയുടെ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ഈശ്വരപ്പയ്ക്ക് എതിരെ സന്തോഷ് ഉന്നയിച്ച ആരോപണം. കരാര്‍ പ്രകാരമുളള ജോലി കഴിഞ്ഞ് 18 മാസം പിന്നിട്ടിട്ടും ഒരു പൈസ പോലും സന്തോഷിന് ലഭിച്ചിരുന്നില്ല. പണം കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമൊക്കെയാണ് സന്തോഷ് പണി പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടക്കം സന്തോഷ് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Recommended Video
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications