കര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടി
ബെംഗളൂരു: ഞായറാഴ്ച തുടര്‍ന്നുവരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ക്രമേണ ജനജീവിതം സാധാരണ നിലയിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ക്ക് തുടക്കമിടുകയാണ് യെഡിയൂരപ്പ സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.
മാത്രമല്ല, വരും മാസങ്ങള്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. പുറത്ത് നിന്ന് സംസ്ഥാനത്തെന്നുവര്ക്ക് കൊറോണ പരിശോധന നടത്തുന്നതിനുള്ള ഫീസ് നിശ്ചയിച്ചു. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനയ്ക്കാണ് ഫീസ് ഈടാക്കുക. വിശദവിവരങ്ങള്‍ ഇങ്ങനെ....

നാളെ എല്ലാം മാറും
സാധാരണ ഞായറാഴ്ചകള്‍ തുടരുന്ന സമ്പൂര്‍ണ ലോക്കഡൗണ്‍ നാളെ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പാലിച്ചുവരികയായിരുന്നു ഇതുവരെ. അന്ന് അവശ്യ സേവനങ്ങള്‍ മാത്രമാണ് ലഭ്യമാകാറ്. എന്നാല്‍ നാളെ എല്ലാം മാറും.

എല്ലാ ആരാധനാവയങ്ങളും
ജനങ്ങളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ ആരാധനാവയങ്ങളും തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഏകപക്ഷീയമായി ആരാധനാലയങ്ങള്‍ തുറക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മരിച്ചത് 48 പേര്
2781 പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 894 പേര്‍ക്ക് രോഗം ഭേദമായി. 48 പേര് മരിച്ചുവെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവും നിരീക്ഷണവും തുടരുകയാണ്.

സ്വകാര്യ ലാബില്‍ പരിശോധന, ഫീസ്
കൊറോണ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്വകാര്യ ലാബില്‍ പരിശോധന നടത്താന്‍ അനുമതി നല്കി. പൂളിങ് മെത്തേഡ് പ്രകാരമാകും പരിശോധന. ഒരുകൂട്ടം പേരില്‍ നിന്ന് ചിലരെ മാത്രം പരിശോധിക്കുന്ന രീതിയാണിത്. സ്വകാര്യ ലാബിലെ പരിശോധനയ്ക്ക് 650 രൂപ ഈടാക്കും.

വിമാനങ്ങള്‍ കുറയ്ക്കണം
പുറത്ത് നിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കാന്‍ ഏറെ പ്രയാസപ്പെടുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. രോഗം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ കുറയ്ക്കണമെന്ന വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നീട്ടിവച്ചു
ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ജൂണിലും ആഗസ്റ്റിലുമായി കാലാവധി പൂര്‍ത്തിയാക്കുന്ന 6000ത്തോളം ഗ്രാമ പഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.

ട്രെയിന്‍ സര്‍വീസ്
ബെംഗളൂരു-ബെലഗാവി, ബെംഗളൂരു-മൈസൂരു പാതയില്‍ കഴിഞ്ഞ 22 മുതല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. രാജ്യത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. സാമൂഹിക വ്യാപനം നടന്നിട്ടില്ല എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. ഇതുവരെ 4971 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications