"തിരുമ്പി പോ".. പളനിസ്വാമിയേയും മന്ത്രിസംഘത്തേയും ആട്ടിപ്പായിച്ച് ജനങ്ങള്‍!!
Recommended Video
അന്തരിച്ച ഡിഎംകെ നേതാവ് കെ കരുണാനിധിയെ മറീന ബീച്ചില്‍ സംസ്കരിക്കാനാകില്ലെന്ന സര്‍ക്കാര്‍ തിരുമാനത്തില്‍ ജനരോക്ഷം. കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന രാജാജി ഹാളില്‍ മന്ത്രിസംഘമെത്തിയപ്പോള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകരും അണികളും എതിരേറ്റത്. ഇതോടെ പുഷ്പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി പളനിസാമിയും സംഘവും പെട്ടെന്ന് തന്നെ രാജാജി ഹാളിന്‍റെ പടിയിറങ്ങി
കരുണാനിധിക്ക് അന്ത്യവിശ്രമത്തിനായി മറീനാ ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെ വൻ വിവാദമായിരുന്നു തലപൊക്കിയത്. പാതിരാ കോടതിയിൽ സംഭവം എത്തിയതോടെ തമിഴ്നാട് ജനത ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ വിധി അറിയാൻ ഇനിയും കാത്തിരിക്കണം.
Tamil Nadu Chief Minister E Palaniswamy & Deputy CM O Panneerselvam at Chennai's Rajaji Hall where mortal remains of former Tamil Nadu CM M #Karunanidhi are kept. pic.twitter.com/WPcwZfWrPN
— ANI (@ANI) 8 August 2018
സാധാരണ പ്രമുഖര്‍ മരിക്കുമ്പോള്‍ മറീച്ച ബീച്ചിലാണ് ചടങ്ങുകള്‍ നടക്കാറുള്ളത്.തീരദേശ നിയമത്തിന് എതിരായിട്ടാണ് മറീന ബീച്ചില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു നേരത്തെ ഹൈക്കോടതി പറഞ്ഞത്. ഇതാണ് സര്‍ക്കാര്‍ രണ്ടാമതൊന്ന് ആലോചിക്കാനുള്ള കാരണം. സ്ഥലം നല്‍കില്ലെന്ന സര്‍ക്കാര്‍ വാദത്തെ എതിര്‍ത്തുകൊണ്ട് ഡിഎംകെ കോടതിയെ സമീപിച്ചിരിക്കുകയാണ്.