രക്ഷാ സമിതി യോഗത്തിൻ പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രം; കശ്മീരിലെ സാഹചര്യം അപകടകരമെന്ന് ചൈന
ജനീവ: കശ്മീർ വിഷയം ചർച്ച ചെയ്യാനായി യുഎൻ രക്ഷാ സമിതി അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ പാകിസ്താനെ ചൈന മാത്രമെ പിന്തുണച്ചുള്ളുവെന്ന് റിപ്പോർട്ട്. കശ്മീരിലെ സാഹചര്യം അപകടകരമാണെന്നും ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തേണ്ടിയിരുന്നുവെന്നും ചൈനീസ് പ്രതിനിധി വ്യക്തമാക്കി. കശ്മീരിലെ നിലവിലെ സ്ഥിതിയിൽ ചൈനയ്ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ ഏകപക്ഷീയമായി തീരുമാനം എടുക്കേണ്ട വിഷയമല്ലിതെന്നും ചൈനീസ് പ്രതിനിധി വിമർശിച്ചു. തർക്ക പ്രദേശമായ കശ്മീരിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി എങ്ങനെ തീരുമാനം എടുക്കാനാകും എന്ന ചോദ്യം നേരത്തേയും ചൈന ഉയർത്തിയിരുന്നു.
കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും മുൻകൈ എടുക്കണമെന്നും സാഹചര്യങ്ങൾ വഷളാകാതിരിക്കാൻ ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ചൈന വ്യക്തമാക്കി. രക്ഷാ സമിതിയിലെ 15 അംഗങ്ങളിൽ ചൈനയുടെ പിന്തുണ മാത്രമാണ് പാകിസ്താന് ലഭിച്ചത്. കശ്മീർ വിഷയം ഇന്ത്യയുടെയും പാകിസ്താന്റെയും ഉഭയകക്ഷി ബന്ധമാണെന്നായിരുന്നു റഷ്യയുടെ നിലപാട്. ബ്രിട്ടൻറെയും ഫ്രാൻസിന്റെയും നിലപാടും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.

ചൈനയുടെ പിന്തുണ മാത്രമെ പാകിസ്താന് ഉറപ്പിക്കാനായുള്ളുവെന്ന് പാകിസ്താൻ ദിനപത്രമായ ദി ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധിയും സംഘവും കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണ ഉറപ്പിക്കാൻ അക്ഷീണ പരിശ്രമം നടത്തിയെന്നും ഇന്ത്യയുടെ നടപടി സൗത്ത് ഏഷ്യയുടെ സമാധാനത്തെ തകർക്കുന്നതാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ നിലപാട് പാകിസ്താന് അനുകലമല്ലെന്ന് ദി ഡോൺ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ ആവശ്യപ്രകാരമാണ് മുറിയിൽ കശ്മീർ വിഷയം രക്ഷാ സമിതി ചർച്ച ചെയ്തത്. ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങൾ കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്ന നിലപാട് എടുക്കുകയായിരുന്നു. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇക്കാര്യം ഇന്ത്യൻ പ്രതിനിധി സയിദ് അക്ബറുദ്ദീൻ വ്യക്തമാക്കി. പാകിസ്താൻ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും ചർച്ച തുടങ്ങാൻ ആദ്യം തീവ്രവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷിംല കരാർ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും എന്നാൽ ഉഭയകക്ഷി കരാറുകളെ പാകിസ്താൻ ബഹുമാനിക്കുന്നില്ലെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications