കേന്ദ്രത്തിന് ആശ്വാസം; കശ്മീരിന് പരമാധികാരം ഇല്ലെന്ന് സുപ്രീം കോടതി, രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ചു
ഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിന് ഇല്ല. ഭരണഘടനയുടെ 370ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ വിധി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കശ്മീർ ഇന്ത്യയിൽ ചേരാൻ തീരുമാനിച്ചപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. ആർട്ടിക്കിൾ 370 സംസ്ഥാനത്തെ യുദ്ധസാഹചര്യങ്ങൾ കാരണം ഇടക്കാല ക്രമീകരണമായിരുന്നു. 370 വിഭജനത്തിനായിരുന്നില്ല. ഏകീകരണത്തിനായിരുന്നു. അതൊരു താത്കാലിക വ്യവസ്ഥ മാത്രമായിരുന്നു. മറ്റ് സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു പരമാധികാരവും കശ്മീരിനില്ല. ', ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
2018 ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. 370 (3) പ്രകാരം 370-ാം വകുപ്പ് റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് ഭരണസ്തംഭനത്തിന് കാരണമാകും സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്രഭരണപ്രദേശമാക്കാൻ ആർട്ടിക്കിൾ 3 അനുവദിക്കുന്നുണ്ടെന്നും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയെ അംഗീകരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
2019 ഓഗസ്റ്റ് 5-നാണ് നാടകീയമായ നീക്കത്തിലൂടെ പാര്‍ലമെന്റ് ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ഇതിനെതിരെ താഴ്വരയിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് നാഷ്ണൽ കോൺഫറൻസ് അടക്കമുള്ളവരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ 16 ദിവസം വാദം കേട്ടശേഷമാണ് കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications