ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ആഘോഷിച്ച കശ്മീരി വിദ്യാർത്ഥികൾക്ക് ജാമ്യം
അലഹബാദ്; കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയുടെ പരാജയം ആഘോഷിച്ച മൂന്ന് കശ്മീരി വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയത്. രാജ്യത്തിന്റെ അടിത്തറ ശാശ്വതമാണെന്നും ഐക്യത്തെ ശൂന്യമായ മുദ്രാവാക്യങ്ങൾക്ക് കീഴടക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികളായ അർഷിദ് യൂസഫ്, ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവർ കഴിഞ്ഞ അഞ്ച് മാസമായി ആഗ്ര ജില്ലാ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു. പിഎം സ്‌പെഷ്യൽ സ്‌കോളർഷിപ്പ് സ്‌കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ ആഗ്ര എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയായിരുന്നു മൂവരും. "ഇന്ത്യയുടെ ഐക്യം മുളകൊണ്ടുണ്ടാക്കിയതല്ല, അത് ശൂന്യമായ മുദ്രാവാക്യങ്ങളുടെ കാറ്റിൽ വളയില്ല. നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ കൂടുതൽ ശാശ്വതമാണ്. ഭരണഘടനാ മൂല്യങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഐക്യം സൃഷ്ടിക്കുന്നു. രാജ്യത്തെ ഓരോ പൗരനും സംരക്ഷകനാണ്, രാഷ്ട്രം ഐക്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കാവൽക്കാരനാണ്." ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ജഡ്ജി അജയ് ഭാനോട്ട് പറഞ്ഞു.

വിദ്യാഭ്യാസത്തിനായി ആളുകൾ രാജ്യത്തിനകത്ത് വളരെ ദൂരം സഞ്ചരിക്കുന്നത് ആഘോഷിക്കേണ്ട കാര്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. "വിദ്യാർത്ഥികൾ അറിവ് തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വതന്ത്രമായി യാത്ര ചെയ്യുന്നത് ഇന്ത്യയുടെ വൈവിധ്യത്തിന്റെ യഥാർത്ഥ ആഘോഷവും ഏകതയുടെ പ്രതീകവുമാണ്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ പഠിക്കാനും ജീവിക്കാനും സാഹചര്യമൊരുക്കുക എന്നത് ജനങ്ങളുടെ കടമയാണ്. അത്തരം മൂല്യങ്ങൾ ഉൾക്കൊള്ളുകയും മുറുകെ പിടിക്കുകയും ചെയ്യേണ്ടത് യുവ പണ്ഡിതന്മാരുടെ കടമ കൂടിയാണ്" കോടതി പറഞ്ഞു.
ഇന്ത്യൻ മൂല്യങ്ങളുടെ സ്ഥിരതയും ഇന്ത്യൻ ജനതയുടെ ശാശ്വതതയും ഊന്നിപ്പറയുന്നതിന് കവി അലാമ ഇഖ്ബാലിന്റെ 'സാരെ ജഹാൻ സേ അച്ചാ ഹിന്ദുസ്ഥാൻ ഹമാരാ' എന്ന ഗാനത്തിലെ മൂന്ന് വരികളും കോടതി ഉദ്ധരിച്ചു. ജാമ്യാപേക്ഷ കോടതി നേരിട്ട് പരിഗണിക്കുന്നുണ്ടെന്നും ജഡ്ജി പറഞ്ഞു. എല്ലാ സാഹചര്യങ്ങളിലും നിയമത്തിന്റെ ന്യായീകരണത്തെ സഹായിക്കാനും എല്ലായ്‌പ്പോഴും നീതി തേടുന്ന എല്ലാവർക്കും സേവനം ചെയ്യാനും അഭിഭാഷകർക്ക് അവരുടെ മനസ്സാക്ഷിയിൽ പ്രതിജ്ഞയുമുണ്ട്. നേരത്തെ അപേക്ഷകർക്ക് നിയമസഹായം നൽകരുതെന്ന് ആഗ്ര ജില്ലാ ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു. ആഗ്രയിലെ ജില്ലാ കോടതിയിലും അപേക്ഷകർ ആക്രമിക്കപ്പെട്ടിരുന്നു അതിനെ സൂചിപ്പിച്ചാണ് ഈ പരാമർശം നടത്തിയത്.












Click it and Unblock the Notifications