കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്രീന കൈഫോ, ഇന്ത്യന്‍ രാഷ്ട്രപതിയോ...?

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പ്രസിഡണ്ടാകാന്‍ കത്രീന കൈഫ് - ഏതെങ്കിലും മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ പരസ്യ വാചകമല്ല, മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ടാണ് ഇത്. ക്രൊയേഷ്യയ്ക്ക് പുതിയ പ്രസിഡണ്ടിനെ കിട്ടിയ കാര്യമാണ് കട്ജു പോസ്റ്റില്‍ പറയുന്നത്. കത്രീന സ്ഥാനമേറ്റെടുക്കുന്നത് ഷീല കി ജവാനി പാടിക്കൊണ്ട് വേണമെന്നും കട്ജു പറയുന്നുണ്ട്.

katrina-kaif

ക്രൊയേഷ്യ സുന്ദരിയായ ഒരു പ്രസിഡണ്ടിനെ തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാ പോസ്റ്റുകളിലും സുന്ദരികളായ സ്ത്രീകളെ, സിനിമാനടിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എനിക്ക് അങ്ങേയറ്റം യോജിപ്പാണ് - കട്ജു ബ്ലോഗില്‍ എഴുതി. അമ്പിളി അമ്മാവനെ പിടിച്ചുതരാം എന്ന് പറഞ്ഞ് വോട്ടുവാങ്ങിയാലും രാഷ്ട്രീയക്കാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല.

katrina-markandey-katju

പിന്നെന്തുകൊണ്ട് സുന്ദരിയായ ഒരു സ്ത്രീക്ക് വോട്ട് കൊടുത്തുകൂടാ. മാധ്യമങ്ങളിലൂടെ അവരുടെ മുഖത്ത് നോക്കിയിരിക്കുമ്പോള്‍ കുറച്ചൊരു സന്തോഷമെങ്കിലും തോന്നുമല്ലോ - 68 കാരനായ കട്ജു എഴുതുന്നു. അല്ലെങ്കില്‍ അതും കിട്ടാന്‍ പോകുന്നില്ല എന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.

katrina-

ഹരി ഓം എന്ന് പറഞ്ഞാണ് കട്ജു പോസ്റ്റ് അവസാനിപ്പിക്കുന്നത്. സത്യം ഭ്രൂയാത് എന്ന ബ്ലോഗിലാണ് കട്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇതാദ്യമായല്ല കട്ജു ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. മുസ്ലിം വ്യക്തി നിയമങ്ങളും സ്വവര്‍ഗ രതിയുമെല്ലാം കട്ജുവിന്റെ വിഷയങ്ങളായിട്ടുണ്ട്. എന്തായാലും കത്രീന അവതരിപ്പിക്കണമെന്ന് കട്ജു ആഗ്രഹം പറഞ്ഞ പറഞ്ഞ ഷീല കി ജവാനി ഒന്ന് കാണൂ.

English summary
Former chairman of the Press Council of India Markandey Katju who is known for his sensationalizing comment once again has done the same. This time he has suggested that Bollywood actress Katrina Kaif should be made President of India. Former Supreme Court judge made this comment, which may court controversy on his blog "Satyam Bruyat".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X