Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികളുടെ പദ്ധതികളുമായി കേന്ദ്രം; മുഖംമിനുക്കി കേരളത്തിലെ തുറമുഖങ്ങള്‍

രാജ്യത്തെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം, രാജ്യാന്തര ഷിപ്പിങ് റൂട്ടിനോട് ചേര്‍ന്നുള്ള രാജ്യത്തെ ഏക തുറമുഖം എന്നീ നേട്ടങ്ങളെല്ലാം കേരളത്തിന് സ്വന്തമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തുറമുഖങ്ങളും കപ്പല്‍ശാലകളും സമുദ്ര പൈതൃകത്തിന്റേയും സാമ്പത്തിക അഭിവൃദ്ധിയുടേയും കാവല്‍ക്കാരായി നിലകൊള്ളുന്നു. തിരക്കേറിയ കൊച്ചി തുറമുഖം മുതല്‍ ബേപ്പൂര്‍ കപ്പല്‍ശാലയിലെ ശാന്തമായ ജലം വരെ, കേരളത്തിന്റെ കടലുമായുള്ള കാലാതീതമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു.

കൊച്ചി തുറമുഖം കേരളത്തിന്റെ വികസന മുന്നേറ്റങ്ങളുടെ മാതൃകയാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യമെമ്പാടുമുള്ള തുറമുഖങ്ങളുടെ വികസനങ്ങള്‍ക്കായി ബൃഹദ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തുറമുഖങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. പ്രാദേശിക വികസനത്തോടൊപ്പം കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Kerala Port

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ 4000 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. പുതുതായി സമര്‍പ്പിച്ച കൊച്ചി കപ്പല്‍ശാലയിലെ 310 മീറ്റര്‍ ഡ്രൈ ഡോക്ക്, രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം (ഐഎസ്ആര്‍എഫ്), പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസിഎല്‍) എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവയെല്ലാം രാജ്യത്തെ തുറമുഖ-കപ്പല്‍ വ്യാപാര-ഉള്‍നാടന്‍ ജലഗതാഗത മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും കാര്യക്ഷമത പരിപോഷിപ്പിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് ചുവടുപിടിക്കുന്നവയാണ്.

ഇതോടെ, ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കുമുള്ള തുറമുഖമാകാനുള്ള അവസരമാണ് കൊച്ചി കപ്പല്‍ശാലയ്ക്കു ലഭിക്കുന്നത്. അതോടൊപ്പം 30000 തൊഴിലവസരങ്ങളുമുണ്ടാകും. കൂടാതെ, വൈദ്യുത-ഹൈബ്രിഡ് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിലൂടെ ഹരിതോര്‍ജ്ജത്തിലേക്കുള്ള വഴിമാറ്റത്തിനും സിഎസ്എല്‍ സഹായിക്കുന്നു. സാഗരമാല പദ്ധതിക്ക് കീഴിലുള്ള 805 സംരംഭങ്ങളില്‍ 227 എണ്ണവും പൂര്‍ത്തിയായി. ഇതിന് 1.47 ലക്ഷം കോടി രൂപയാണ് ചെലവ്. 2028 ഓടെ അതിന്റെ വിറ്റുവരവ് 7000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് സിഎസ്എല്‍ ലക്ഷ്യമിടുന്നത്.

നദി ക്രൂയിസ് കപ്പലുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 60,000 കോടി രൂപയുടെ പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവിലുള്ള രണ്ട് ലക്ഷത്തില്‍നിന്നും 15 ലക്ഷം യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 15400 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഐഒസിഎല്ലിന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ മേഖലയിലെ ദശലക്ഷക്കണക്കിന് വീടുകള്‍ക്കും ബിസിനസുകള്‍ക്കും സ്ഥിരമായ എല്‍പിജി വിതരണം ഉറപ്പാക്കും.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ തുറമുഖങ്ങള്‍ ഇരട്ട അക്ക വളര്‍ച്ചയാണ് കൈവരിച്ചത്. കപ്പലുകള്‍ ലക്ഷ്യസ്ഥാനത്തെത്തി തിരിച്ചുവരുന്ന സമയത്തിന്റെ കാര്യത്തില്‍ ഇന്ത്യ പല വികസിത രാജ്യങ്ങളെയും മറികടന്നു. ഇന്ത്യന്‍ നാവികരുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ സമയോചിത മാറ്റങ്ങള്‍ അവരുടെ എണ്ണം 140 ശതമാനമായി വര്‍ദ്ധിക്കുന്നതിന് കാരണമായി. സിഎസ്എല്‍ പരിസരത്ത് 1,799 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡ്രൈ ഡോക്ക്, പ്രദേശത്തെ ഏറ്റവും വലിയ സമുദ്രാടിസ്ഥാന സൗകര്യങ്ങളിലൊന്നാണ്.

അതിന്റെ ശക്തമായ ഗ്രൗണ്ട് ലോഡിങ് സവിശേഷത, 70,000 ടണ്‍ വരെ ഭാരമുള്ള വിമാന വാഹിനികള്‍, കൂറ്റന്‍ ചരക്കുകപ്പലുകള്‍ പോലുള്ള തന്ത്രപ്രധാനമായ ആസ്തികള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയെ പ്രാപ്തയാക്കുകയും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. 6000 ടണ്‍ ശേഷിയുള്ള കപ്പല്‍ ലിഫ്റ്റ് സംവിധാനം, ട്രാന്‍സ്ഫര്‍ സിസ്റ്റം, ആറ് വര്‍ക്ക് സ്റ്റേഷനുകള്‍, 130 മീറ്റര്‍ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേസമയം ഉള്‍ക്കൊള്ളുന്ന 1400 മീറ്റര്‍ ബെര്‍ത്ത് തുടങ്ങിയ അതുല്യമായ സൗകര്യങ്ങളാണ് 970 കോടി രൂപ ചെലവ് വരുന്ന ഐഎസ്ആര്‍എഫ് പദ്ധതിയിലുള്ളത്.

സിഎസ്എല്ലിന്റെ കപ്പല്‍ അറ്റകുറ്റപ്പണികള്‍ ആധുനികവത്കരിക്കാനും വിപുലീകരിക്കാനും അതുവഴി കൊച്ചിയെ ആഗോള കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായി മാറ്റാനും സഹായിക്കുന്നു. ഇന്ത്യന്‍ ഓയിലിന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനലില്‍ 3.5 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്ലൈന്‍ വഴി മള്‍ട്ടി-യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ ജെട്ടിയുമായി ബന്ധിപ്പിച്ചിട്ടുള്ള അത്യാധുനിക അടിസ്ഥാന സൗകര്യമുണ്ട്.

15400 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ഈ ടെര്‍മിനല്‍ ദക്ഷിണേന്ത്യയിലെ എല്‍പിജി ആവശ്യകതകള്‍ നിറവേറ്റുകയും റോഡ്-പൈപ്പ്ലൈന്‍ വഴിയുള്ള എല്‍പിജി വിതരണം സുഗമമാകുകയും ചെയ്യുന്നു. ഇത് കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബോട്ടിലിംഗ് പ്ലാന്റുകള്‍ക്ക് ഏറെ ഗുണം ചെയ്യും. പ്രതിവര്‍ഷം, 150 കോടി രൂപയുടെ സേവനപ്രക്രിയ ലാഭവും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പുറന്തള്ളലില്‍ 18,000 ടണ്ണിന്റെ കുറവും പദ്ധതി പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

ഐഎസ്ആര്‍എഫും സിഎസ്എല്ലിന്റെ പുതിയ ഡ്രൈ ഡോക്ക് പദ്ധതിയും ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ-അറ്റകുറ്റപ്പണികള്‍ക്കും കുതിപ്പ് നല്‍കുകയും ആഗോള സമുദ്രമേഖലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യും. അതേസമയം, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ സ്ഥാപിക്കുന്നത് വഴി പരിസരത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കും എല്‍പിജിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കി, രാജ്യത്തിന്റെ ഊര്‍ജമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഈ പദ്ധതി, എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യവുമായ ഊര്‍ജ്ജം എന്ന നയം നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാവിയില്‍, ഇന്ത്യയുടെ നാവിക മേഖല തുടര്‍ച്ചയായ വിപുലീകരണത്തിനും നവീകരണത്തിനും വേണ്ടി സജ്ജമാണ്. അടിസ്ഥാന സൗകര്യവികസനത്തിനും നയപരിഷ്‌കരണങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട്, ഇന്ത്യന്‍ തുറമുഖങ്ങളുടെയും കപ്പല്‍ശാലകളുടെയും കാര്യക്ഷമതയും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+