'എന്റെ സഹോദരന് ഒരിക്കലും ഭയന്നിട്ടില്ല, ഇനി ഭയക്കുകയുമില്ല', രാഹുലിനെതിരായ വിധിയിൽ പ്രതിഷേധം

ദില്ലി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വ്യാപക പ്രതിഷേധം. സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചിരിക്കുന്നത്. ശിക്ഷ സ്റ്റേ ചെയ്യപ്പെട്ടില്ലെങ്കിൽ രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടേക്കും. ഇതുപോലെ എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
'അവരുടെ ദുഷ്പ്രവൃത്തികളെ തുറന്ന് കാട്ടുന്നത് കൊണ്ട് ഭീരുക്കളും ഏകാധിപത്യസ്വഭാവമുളളതുമായ ബിജെപി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയോടും പ്രതിപക്ഷത്തോടും അതൃപ്തരാണ്. തങ്ങള്‍ ജെപിസി ആവശ്യപ്പെടുന്നു. ഇഡിയേയും പോലീസിനേയും അയക്കുന്നു, രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് മേല്‍ കേസെടുത്തു. ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും', മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
മോദി എന്നുളള പേര് പറഞ്ഞാല്‍ പോലും അത് മാനനഷ്ടക്കേസാകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പ്രതികരിച്ചു. പരിഭ്രാന്തിയിലായ ഭരണകൂടം രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. 'എന്റെ സഹോദരന് ഒരിക്കലും ഭയന്നിട്ടില്ല, ഇനി ഭയക്കുകയുമില്ല. സത്യം പറഞ്ഞുകൊണ്ടാണ് ജീവിച്ചത്, ഇനിയും സത്യം പറഞ്ഞ് കൊണ്ടേയിരിക്കും. ഈ രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ സ്നേഹത്തിന്റെയും സത്യത്തിന്റെയും ശക്തി അദ്ദേഹത്തിനൊപ്പമുണ്ട്', പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരായ വിധിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് ആരോപിച്ചു. 'പ്രതിപക്ഷ നേതാക്കളേയും പാര്‍ട്ടികളേയും ഇല്ലാതാക്കാനായുളള ഗൂഢാലോചന നടക്കുന്നുണ്ട്. ബിജെപിയല്ലാത്ത പാര്‍ട്ടികളിലെ നേതാക്കളെ കേസുകളില്‍ അകപ്പെടുത്താനുളള ഗൂഢാലോചനയുണ്ട്. എനിക്ക് രാഹുല്‍ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എന്നാല്‍ അദ്ദേഹത്തെ മാനനഷ്ടക്കേസില്പ്പെടുത്തുന്നത് ശരിയല്ല. കോടതിയെ ബഹുമാനിക്കുന്നു, എന്നാല്‍ വിധിയോട് യോജിക്കുന്നില്ല' എന്നാണ് കെജ്രിവാളിന്റെ പ്രതികരണം.
'ഷായ്ക്കും ഷെഹന്ഷായ്ക്കും വേണ്ടത് ഒരു മുറിയുടെ മൂലയില്‍ മിണ്ടാതിരിക്കുന്ന പ്രതിപക്ഷവും തങ്ങളുടെ താളത്തിനൊത്ത് തുളളുന്ന മീഡിയയും തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും ഉളള ഒരു ഇന്ത്യയാണ്. അത് സംഭവിക്കാന്‍ രാഹുല്‍ ഗാന്ധി അനുവദിക്കില്ല. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് അദ്ദേഹം തുടരും' എന്ന് പവന്‍ഖേര പ്രതികരിച്ചു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ പ്രതിപക്ഷത്തെ പല പ്രമുഖ പാര്‍ട്ടികളും മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായ എന്‍സിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടക്കമുളള പാര്‍ട്ടികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications