ആ സ്ഥലത്ത് വെച്ച് എന്നേയും വെടിവെച്ച് കൊന്ന് കളയൂ! നിലവിളിച്ച് പ്രതികളിലൊരാളുടെ ഗർഭിണിയായ ഭാര്യ!
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രതികളുടെ കുടുംബാംഗങ്ങള്‍. ഭര്‍ത്താവിനെ കൊന്ന അതേ സ്ഥലത്ത് വെച്ച് തന്നെയും വെടി വെച്ച് കൊന്ന് കളയൂ എന്ന് പ്രതികളില്‍ ഒരാളായ ചെന്നകേശവലുവിന്റെ ഭാര്യ രേണുക നിലവിളിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
വെറും 17 വയസ്സ് മാത്രം പ്രായമുളള രേണുക ഗര്‍ഭിണിയാണ്. ഭര്‍ത്താവില്ലാതെ തനിക്ക് ജീവിക്കാനാവില്ല എന്നാണ് രേണുക പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയക്കാം എന്ന് പറഞ്ഞാണ് പോലീസ് ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പിടിച്ച് കൊണ്ട് പോയതെന്ന് രേണുക പറയുന്നു.
തന്റെ ഭര്‍ത്താവ് ശാന്ത സ്വഭാവക്കാരനാണ്. ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പം പോലീസ് ചെന്ന കശവലുവിനേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രേണുക ആരോപിക്കുന്നു. ഒരു ദയവും ഇല്ലാതെയാണ് പോലീസ് ഭര്‍ത്താവിനെ കൊന്ന് തളളിയിരിക്കുന്നത്. കൊല്ലപ്പെട്ട ഡോക്ടറെ പോലെ താനും ഒരു സ്ത്രീയാണ്. കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ കോടതിയാണ് ശിക്ഷിക്കേണ്ടത് എന്നും രേണുക പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസില്‍ പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ ഇവരില്‍ ചിലരുടെ കുടുംബാങ്ങള്‍ തളളിപ്പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നാണിവര്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതോടെ പ്രതികളുടെ കുടുബംങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വരികയാണ്. വെടിവെച്ച് കൊല്ലുന്നതിന് മുന്‍പ് അവര്‍ തെറ്റുകാരാണോ എന്ന് തെളിയിക്കാന്‍ പല മാര്ഗങ്ങളുമുണ്ടായിരുന്നുവെന്നും അതിന് മുന്‍പേ എന്തിനാണ് എന്‍കൗണ്ടര്‍ നടത്തിയത് എന്നും പ്രതിയായ നവീന്റെ പിതാവ് യെല്ലപ്പ ചോദിക്കുന്നു.
'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ