കിരണ്‍ ബേദിയെ പുതുച്ചേരി ലഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി;തെലങ്കാന ഗവര്‍ണര്‍ക്ക് താല്‍ക്കാലിക ചുമതല
ദില്ലി; ഭരണ പ്രതിസന്ധിക്കിടെ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി.തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സുന്ദര്‍രാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകികൊണ്ട് രാഷ്ട്രപതി ഭവൻ ഉത്തരവിറക്കി. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെക്കുകയും സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തതിനിടെയാണ് സംസ്ഥാനത്ത് പുതിയ സംഭവവികാസങ്ങൾ.
ഭരണകക്ഷിയായ കോൺഗ്രസ്-ഡിഎംകെ സഖ്യത്തെ പ്രതിസന്ധിയിലാക്കി ഇന്നാണ് നാലാമത്തെ എംഎൽഎ രാജി വെച്ചത്. കാമരാജ് നഗറിൽ നിന്നുള്ള കോൺഗ്രസ് അംഗം ജാൻകുമാർ ആയിരുന്നു മുഖ്യമന്ത്രി നാരായണ സ്വാമിക്കെതിരെ പ്രതിഷേധിച്ച് രാജിവെച്ചത്.കഴിഞ്ഞ ദിവസത്തിനിടെ മൂന്ന് എംഎൽഎമാർ രാജിവെച്ചിരുന്നു. തുടർന്നാണ് സർക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായത്.
കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് 18 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കോൺഗ്രസിന് 14 അംഗങ്ങളും ഡിഎംകെയ്ക്ക് മൂന്ന് അംഗങ്ങളും കൂടാതെ ഒരു സ്വതന്ത്രന്റെ പിന്തുണയും സർക്കാരിന് ഉണ്ടായിരുന്നു.എംഎൽഎമാരുടെ രാജിയോടെ സർക്കാരിന്റെ അംഗബലം 10 ആയി ചുരുങ്ങി.അതേസമയം രാജിവച്ചവർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ കേവല ഭൂരിപക്ഷം നഷ്ടമായ സർക്കാർ രാജിവയ്ക്കുമെന്നാണ് സൂചന.നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് പ്രചരണത്തിന് എത്താനിരിക്കെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി എംഎൽഎമാർ രാജി.
ജെഡിയുവിലെ 'അമിത് ഷാ'യുമായി കനയ്യ കുമാറിന്റെ കൂടിക്കാഴ്ച, സിപിഐ വിടുമെന്ന് പ്രചാരണം
'തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്'