കെജെ ജോര്‍ജ്ജ്: കര്‍ണാടക രാഷ്ട്രീയത്തിലെ 'മണിബാഗ്' ആയ കോട്ടയംകാരന്, 'സിദ്ധു'വിന്റെ വിശ്വസ്തന്!
ബെംഗളൂരു:കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തണലേറ്റി സംരക്ഷിച്ചു വളര്‍ത്തിയ മലയാളി മന്ത്രിയാണ് കെ.ജെ ജോര്‍ജ്ജ്. മന്ത്രിയ്ക്ക് ആഭ്യന്തര സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സിദ്ധരാമയ്യ ബെംഗളൂരു നഗര വികസന വകുപ്പെന്ന പ്രത്യേക വകുപ്പു തന്നെ ജോര്‍ജ്ജിനായി രൂപവത്ക്കരിച്ചു. ഒടുവില്‍ നിവൃത്തികേടുകൊണ്ട് സിദ്ധുവിന് മന്ത്രിസഭയിലെ വിശ്വസ്തന്റെ രാജി സ്വീകരിക്കേണ്ടതായും വന്നു.
കര്‍ണ്ണാടകത്തിലെ മലയാളികള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഏറെ സുപരിചിതനാണ് രണ്ടു ദിവസം മുന്‍പ് രാജിവെച്ച മന്ത്രി കെ.ജെ ജോര്‍ജ്ജ് .കര്‍ണ്ണാടക വികസന നഗരാസൂത്രണ വകുപ്പ് മന്ത്രിയായി തുടരുന്നതിനിടെയാണ് കുടക് ഡി വൈ എസ് പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ആരോപണത്തെ തുടര്‍ന്ന് ജോര്‍ജ്ജിന്റെ രാജി. കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണിബാഗ് ആയ രാഷ്ട്രീയക്കാരനെന്നറിയപ്പെടുന്ന ജോര്‍ജ്ജ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന കക്ഷിയും സിദ്ധരാമയ്യയുടെ വിശ്വസ്തനുമായി മാറിയതിങ്ങനെയാണ്...

കോട്ടയത്തു നിന്നും കുടകിലേയ്ക്ക്
കോട്ടയത്തു നിന്ന് കുടകിലേയ്ക്കു കുടിയേറിയ കര്‍ഷക കുടുംബത്തിലാണ് കെ.ജെ ജോര്‍ജ്ജിന്റെ ജനനം. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച അതി വേഗത്തിലായിരുന്നു. 1968 ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ജോര്‍ജ്ജ് അടുത്ത വര്‍ഷം തന്നെ ഗോണിഗുപ്പയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റും വിരാജ് പേട്ട താലൂക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായി .പിന്നീടാണ് പ്രവര്‍ത്തന മണ്ഡലം ബെംഗളൂരുവിലേക്കു മാറ്റുന്നത്.

1985 ല്‍ നിയമസഭയില്‍
1985 ല്‍ ആദ്യമായി നിയമസഭയിലെത്തിയ ജോര്‍ജ്ജിന് ബംഗാരപ്പ , വീരേന്ദ്ര പാട്ടില്‍ മന്ത്രിസഭകളില്‍ അംഗവുമാവാന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബെംഗളൂരിലെ സര്‍വ്വജ്ഞ നഗര്‍ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയത് ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ ആഭ്യന്തരവും.

ഡികെ രവിയുടെ മരണം
ഐഎ എസ് ഉദ്യോഗസ്ഥനായിരുന്ന ഡികെ രവിയുട മരണവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങളെ തുടര്‍ന്ന് ജോര്‍ജ്ജ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളായ ജനതാദളും ബിജെപിയും നേരത്തേ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് ജോര്‍ജ്ജിനെ സംരക്ഷിച്ചത് മുഖ്യമന്തി സിദ്ധരാമയ്യയായിരുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു
ബെംഗളൂരുവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചപ്പോളും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടായി പ്രതിപക്ഷം ആരോപിച്ചു .അപ്പോളും സിദ്ധരാമയ്യ ജോര്‍ജ്ജിനെ അനുകൂലിച്ച് പല ന്യായീകരണങ്ങളുമായി രംഗത്തെത്തി.

ഗണപതിയുടെ ആത്മഹത്യ
ഡിവൈ എസ് പി ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിരന്തരം ജോര്‍ജ്ജിന്റെ രാജി ആവശ്യപ്പെട്ടപ്പോള്‍ സിദ്ധരാമയ്യക്കു വേറെ വഴിയില്ലായിരുന്നു. തന്റെ ആത്മഹത്യയ്ക്കു കാരണം മന്ത്രി കെ ജെ ജോര്ജ്ജുള്പ്പെടെയുളളവരാണെന്നു ഗണപതി ആത്മഹത്യകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.ജോര്‍ജ്ജിന്റെ മകനെകുറിച്ചും ഗണപതി ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു

ആഭ്യന്തരം നഷ്ടമായി
പാര്‍ട്ടിയിലെ വിഭാഗീയത തണുപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ജി പരമേശ്വരയ്ക്ക് സംസ്ഥാന മന്ത്രിസഭയില്‍ അംഗത്വം നല്‍കിയപ്പോഴാണ് ജോര്‍ജ്ജിന് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം നഷ്ടമായത്.

കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണി ബാഗ്
കര്‍ണ്ണാടക രാഷ്ട്രീയത്തിലെ മണിബാഗ് ആയ രാഷ്ട്രീയക്കാരനായാണ് ജോര്‍ജ്ജ് അറിയപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സംസ്ഥാനത്ത് ജോര്‍ജ്ജിന് ശക്തനായ മറ്റൊരെതിരാളി ഇല്ലെന്നു തന്നെ പറയാം. നിരവധി സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റേതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തിലെ നേതാക്കളുമായി നല്ല ബന്ധം
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുമായും ജോര്‍ജ്ജ് നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ ക്രമക്കേടുകള്‍
റിയല്‍ എസ്റ്റേറ്റ് രംഗത്ത് ജോര്‍ജ്ജിന് അനധികൃത ഇടപാടുണ്ടെന്ന ആരോപണങ്ങളും ശക്തമായിരുന്നു.

ജോര്‍ജ്ജിന്റെ രാജിയോടെ തീരുമോ
ജോര്‍ജ്ജിന്റെ രാജിയോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ അവസാനിക്കുമെന്നു കരുതാനാകില്ല .ഒരാഴ്ച്ചക്കുള്ളില്‍ രണ്ടു പോലീസുദ്യോഗസ്ഥരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഒന്നൊഴിയുമ്പോള്‍ മറ്റൊന്നെന്ന നിലയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രശനങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications