'മുഖ്യമന്ത്രിയായല്ല, ദീദിയായാണ് നിങ്ങളെ കാണാന്‍ വന്നത്, എന്റെ അവസാന ശ്രമം'; പ്രതിഷേധക്കാരെ കണ്ട് മമത
കൊല്‍ക്കത്ത: ആര്‍ജി കാര്‍ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്ന സ്ഥലത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആവശ്യങ്ങള്‍ പരിശോധിച്ച് ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് അവര്‍ക്ക് മമത ഉറപ്പ് നല്കി. ഡോക്ടര്‍മാരുടെ പ്രതിഷേധം കാരണം തന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'മുഖ്യമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ ദീദി എന്ന നിലയിലാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. നിങ്ങളുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ഞാന്‍ ഉറപ്പുനല്‍കുന്നു. ദയവ് ചെയ്ത് നിങ്ങള്‍ ജോലിയിലേക്ക് മടങ്ങണം. പ്രതിസന്ധി പരിഹരിക്കാനുള്ള എന്റെ അവസാന ശ്രമമാണിത്,' മമത ബാനര്‍ജി വ്യക്തമാക്കി.

ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംസാരിക്കും എന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കും എന്നും മമത പറഞ്ഞു. പ്രതിഷേധക്കാരുടെ കുടുംബങ്ങള്‍ അവരെക്കുറിച്ച് ആശങ്കാകുലരാണെന്നും ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കാത്തതിനാല്‍ നിരവധി രോഗികള്‍ മരിച്ചതായും അവര്‍ പറഞ്ഞു. 'ജോലിയിലേക്ക് മടങ്ങുക. ഒരു അനീതിയും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും.
എല്ലാ ആശുപത്രികളിലും സീനിയര്‍, ജൂനിയര്‍ ഡോക്ടര്‍മാരെ അംഗങ്ങളായുള്ള കമ്മിറ്റികള്‍ രൂപീകരിക്കും. കുറ്റക്കാരായ എല്ലാവരേയും ശിക്ഷിക്കും എന്നും മമത ആവര്‍ത്തിച്ചു. ഞാന്‍ നിങ്ങളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. 26 ദിവസം സിംഗൂരില്‍ ഞാന്‍ സമരം നടത്തിയിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരില്‍ നിന്ന് ആരും എന്നോട് സംസാരിക്കാന്‍ വന്നില്ല,' മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം ചര്‍ച്ചകള്‍ നടക്കുന്നതുവരെ തങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി സ്ഥലം വിട്ടതിന് പിന്നാലെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച സുരക്ഷ, ഉന്നത ഉദ്യോഗസ്ഥരെ നീക്കം ചെയ്യല്‍ തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ആസ്ഥാനമായ സ്വാസ്ത്യഭവനു പുറത്ത് ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം പ്രതിഷേധക്കാരില്‍ ചിലര്‍ മമതയുടെ അഭിപ്രായപ്രകടനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചകള്‍ സുതാര്യമായിരിക്കണം എന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 'മമതാ ബാനര്‍ജിയുടെ സന്ദര്‍ശനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അവരുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. മാധ്യമങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങളുടെ അഞ്ച് ആവശ്യങ്ങളില്‍ അവരുമായി സുതാര്യമായ കൂടിക്കാഴ്ച നടത്തട്ടെ,' പ്രതിഷേധിക്കുന്ന ഒരു ഡോക്ടര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ഡോക്ടര്‍മാരും തമ്മില്‍ ചര്‍ച്ചയ്ക്കുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും ചര്‍ച്ചകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് അവ സ്തംഭനാവസ്ഥയിലാണ്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications