വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിഷേധങ്ങളെ പിന്തുണച്ച് ബോളിവുഡ്... 'എവിടെ സ്ത്രീ സുരക്ഷ?'
മുംബൈ: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ബോൡവുഡും. പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന്, കൃതി സനോന്‍, ജെനീലിയ ഡിസൂസ, സുഹാന ഖാന്, ആലിയ ഭട്ട്, പരിനീതി ചോപ്ര തുടങ്ങിയവര്‍ സംഭവത്തില്‍ അഗാധമായ രോഷവും ആശങ്കയും പ്രകടിപ്പിച്ച് രംഗത്തെത്തി.
കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണം എന്ന് ഹൃത്വിക് റോഷന് ആവശ്യപ്പെട്ടു. ''നമുക്കെല്ലാവര്‍ക്കും ഒരുപോലെ സുരക്ഷിതത്വം തോന്നുന്ന ഒരു സമൂഹമായി നാം പരിണമിക്കേണ്ടതുണ്ട്. എന്നാല്‍ അതിന് പതിറ്റാണ്ടുകള്‍ വേണ്ടിവരും. നമ്മുടെ മക്കളെയും പെണ്മക്കളെയും ബോധവല്‍ക്കരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം,' താരം ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഇത്തരം ക്രൂരതകള്‍ക്ക് കടിഞ്ഞാണിടുക എന്നതാണ് നീതിന്യായ സംവിധാനം ചെയ്യേണ്ടത് എന്നും അതിനുള്ള ഏക പോംവഴി വളരെ കഠിനമായ ശിക്ഷയാണ് എന്നും ഹൃത്വിക് റോഷന് ഓര്‍മിപ്പിച്ചു. 'ഇരയുടെ കുടുംബത്തോടൊപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്, ഇന്നലെ രാത്രി ആക്രമിക്കപ്പെട്ട എല്ലാ ഡോക്ടര്‍മാര്‍ക്കൊപ്പവും ഞാന്‍ നിലകൊള്ളുന്നു,' അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ടായിരുന്നു പ്രിയങ്ക ചോപ്രയുടെ പ്രതികരണം. 'നിങ്ങള്‍ ഇല്ലെങ്കില്‍ അവള്‍ക്ക് വേണ്ടി ആരാണ് സംസാരിക്കുക?' എന്നാണ് ഇതിനൊപ്പം പ്രിയങ്ക കുറിച്ചത്. രാക്ഷസന്മാരെ തൂക്കിക്കൊല്ലണം എന്നായിരുന്നു നടി ജെനീലിയ ഡിസൂസയുടെ ട്വീറ്റ്. വനിതാ ഡോക്ടര്‍ കടന്നുപോയത് വായിച്ചപ്പോള്‍ തന്നെ എന്റെ നട്ടെല്ല് മരവിച്ച് പോയി.
സെമിനാര്‍ ഹാളില്‍ ഡ്യൂട്ടിയിലായിരുന്ന ഒരു സ്ത്രീയാണ് ഈ ഭീകരത നേരിട്ടത്. ഞാന്‍ ആ കുടുംബത്തിനും അവരുടെ പ്രിയപ്പെട്ടവര്ക്കുമൊപ്പമുണ്ട്. അവര്‍ ഈ ദുരന്തത്തെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്ന് സങ്കല്പ്പിക്കാന് പോലും കഴിയില്ല,' ജെനീലിയ പറഞ്ഞു. രാജ്യം മുന്നേറുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നായിരുന്നു കൃതി സനോണിന്റെ പ്രതികരണം.
''78-ാം സ്വാതന്ത്ര്യവാര്‍ഷികം ആഘോഷിക്കുമ്പോള്‍, ആഗോളതലത്തില്‍ ഒരു രാജ്യമെന്ന നിലയില്‍ നാം എത്രത്തോളം മുന്നേറി എന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം നാട്ടില്‍ സുരക്ഷയില്ലെന്ന ഭയാനകമായ യാഥാര്‍ത്ഥ്യം കാണുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ ചെയ്യുന്ന ആളുകളില്‍ ഒരു ഭയവുമില്ല. ഇന്നും, ഇരയായതിന് സ്ത്രീയെ കുറ്റപ്പെടുത്തുന്നു!', കൃതി പറഞ്ഞു.
വേഗത്തിലുള്ള നീതിയും കഠിനമായ ശിക്ഷകളും അതിലും പ്രധാനമായി ആണ്‍കുട്ടികളെ നന്നായി വളര്‍ത്തുകയും ചെയ്യുന്നില്ലെങ്കില്‍ ഒന്നും മാറാന്‍ പോകുന്നില്ല എന്നും ഞങ്ങളുടെ അടിസ്ഥാന സുരക്ഷ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഞങ്ങള്‍ ശരിക്കും സ്വതന്ത്രരാണോ എന്നും സ്വാതന്ത്ര്യദിനത്തില്‍ പങ്ക് വെച്ച പോസ്റ്റില്‍ കൃതി സനോണ്‍ ചോദിക്കുന്നു. നടി സുഹാന ഖാന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ സുഹൃത്ത് നവ്യ നവേലി നന്ദയുടെ സന്ദേശമാണ് പങ്ക് വെച്ചത്.
'നമ്മുടെ കണ്മുന്നില് മറ്റൊരു ഭീകരമായ ബലാത്സംഗം അരങ്ങേറിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും സ്ത്രീകള്‍ എല്ലായ്പ്പോഴും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ജോലിസ്ഥലം, ക്ലാസ് മുറികള്‍, വീട് എന്നിവയെല്ലാം നമുക്ക് പ്രാപ്തവും സുരക്ഷിതവുമായ ഇടമായിരിക്കണം. സ്ത്രീകളെ തുടര്‍ച്ചയായി ഇരയായി കരുതുന്ന ചിന്തകള്‍ക്കും വിശ്വാസ സമ്പ്രദായങ്ങള്‍ക്കുമെതിരെ സ്ത്രീകളും പുരുഷന്മാരും ഒന്നിക്കേണ്ടതുണ്ട്,' പോസ്റ്റില്‍ പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications