സയാമീസ് ഇരട്ടകള്‍ക്ക് പ്രണയവുമായി അദ്ധ്യാപകന്
കൊല്‍ക്കത്ത: സയാമീസ് ഇരട്ടകളായി ജനിച്ചെന്ന കുറ്റത്തിന് സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട സഹോദരിമാര്‍ക്ക് പ്രണയവുമായ ഒരു അദ്ധ്യാപകനെത്തി. കൊല്‍ക്കത്തയിലെ ഗംഗ യമുന എന്നിവരുടെ ജീവിതത്തിലേക്കാണ് അദ്ധ്യാപകന് ജാസിമുദ്ദീന്‍ അഹമ്മദ് പ്രണയവുമായി കടന്നുവന്നത്. 45 വയസ് പ്രായമുള്ള സയാമിസ് ഇരട്ടകള്‍ക്ക് ഒരു ഉദരവും രണ്ട് തലയും രണ്ട് ഹൃദയവും നാലു കൈകളും മുന്നു കാലുകളുമുണ്ട്.
ദൈവത്തിന്റെ ശാപം മൂലം ജനിച്ചവരാണെന്നായിരുന്ന മാതാപിതാക്കള്‍ ഇവരെ കരുതിപ്പോന്നിരുന്നത്. ശാരീരിക വൈകല്യമുണ്ടെങ്കിലും ഗംഗയും യമുനയും ഒരു സര്‍ക്കസ് കമ്പനിയിലെ ജീവനക്കാരാണ് സ്പൈഡര്‍ സഹോദരിമാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സര്ക്കസുമായെത്തിയ ഇവരുടെ ജീവിതം ഇതുവരെ ദുര്ഘടമായിരുന്നെങ്കില് ഇപ്പോള്‍ സന്തോഷത്തിലാണ്.

അദ്ധ്യാപകനാണെങ്കിലും സര്‍ക്കസ് കമ്പനിയില്‍ പാര്‍ട് ടൈം സൗണ്ട് എഞ്ചിനീയറുടെ രൂപത്തിലെത്തിയ മുപ്പത്തിയാറുകാരന് ജാസിമുദ്ദീനുമായി ആദ്യ കാഴ്ചയില്‍ പ്രണത്തിലായെന്ന് ഗംഗ പറയുന്നു. ജാസിമുദ്ദിന് നല്ല മനസുണ്ടെന്നും ഞങ്ങളെ ഹൃദയത്തിന്റെ അകത്തു നിന്നും പ്രണയിക്കുമെന്നും ആദ്യ നോട്ടത്തില്‍ തന്നെ തനിക്ക് മനസിലായലെന്ന് ഗംഗ പറഞ്ഞു.
സഹോദരിമാരെ കണ്ടപ്പോള്‍ തന്നെ അവരുടെ വേദന തന്റെതാണെന്ന് താന്‍ തിരിച്ചറിഞ്ഞതായി ജാസിമുദ്ദീനും പറയുന്നു. മറ്റുള്ളവര്‍ക്ക് സന്തോഷം നല്കുന്നതില് കൂടുതല്‍ ശ്രദ്ധ കാണിക്കുന്നതാണ് തന്റെ സ്വഭാവമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാദിവസവും അവര്‍ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നു. ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു. തമാശ പറയുന്നു. എല്ലാംകൊണ്ടും മുവരും സന്തോഷത്തിലാണ്. ജീവിതത്തിന്റെ ശേഷിക്കുന്ന കാലം മൂവരും ഒരുമിച്ചുതന്നെ ജീവിക്കുമെന്നു ജാസിമുദ്ദീന്‍ പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications