Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടംകുളം ആണവനിലയത്തിന്റെ രഹസ്യ രേഖകൾ ചോർന്നു; രാജ്യ സുരക്ഷയ്ക്ക് വൻ ഭീഷണിയെന്ന് വിദഗ്ധർ!

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ ആശങ്കയുണർത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലയവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് അതീവ രഹസ്യ രേഖകൾ അന്താരാഷ്ട്ര ഹാക്കർ ഗ്രൂപ്പ് പുറത്തുവിട്ടതായാണ് വിവരം. 'വേൾഡ് ലീക്‌സ്' എന്ന റാൻസംവെയർ ക്രിമിനൽ സംഘമാണ് ഡാർക്ക് വെബിലൂടെ ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത്. കൂടംകുളം പ്ലാന്റുമായി ബന്ധിപ്പിക്കുന്ന 19,000-ത്തിലധികം സുപ്രധാന ഫയലുകളാണ് ഇവർ ചോർത്തിയിരിക്കുന്നത്. പ്ലാന്റിന്റെ നിർമ്മാണ കരാറുകളിൽ പങ്കാളികളായ പ്രമുഖ വ്യവസായ ഗ്രൂപ്പായ റിലയൻസിന്റെ സെർവറുകളിൽ നിന്നാണ് ഈ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് സൂചന.

25,000 രൂപയ്ക്ക് താഴെ ഒരു മികച്ച ഫോൺ വേണോ? ഏറ്റവും പുതിയ 5 കിടിലൻ സ്മാർട്ട്ഫോണുകൾ ഇതാ!
25,000 രൂപയ്ക്ക് താഴെ ഒരു മികച്ച ഫോൺ വേണോ? ഏറ്റവും പുതിയ 5 കിടിലൻ സ്മാർട്ട്ഫോണുകൾ ഇതാ!

റിലയൻസ് ഗ്രൂപ്പിന്റെ ഡാറ്റാ സെന്റർ സേവനദാതാക്കളായ 'യോട്ട' എന്ന കമ്പനിയുടെ സെർവറുകളിൽ ഭാഗികമായ സുരക്ഷാ ലംഘനം ഉണ്ടായതായി റിലയൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വിവരം ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2016 മുതൽ 2025 പകുതി വരെയുള്ള കാലയളവിലെ രേഖകളാണ് ചോർന്നിട്ടുള്ളത്. ആണവനിലയത്തിലെ വെന്റിലേഷൻ-കൂളിംഗ് സിസ്റ്റങ്ങളുടെ എഞ്ചിനീയറിംഗ് ബ്ലൂപ്രിന്റുകൾ, കൺട്രോൾ റൂമുകളുടെ ലേഔട്ടുകൾ, ഉപകരണങ്ങളുടെ പരിശോധനാ റിപ്പോർട്ടുകൾ, വിതരണക്കാരുടെ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

സുരക്ഷാ ഭീഷണിയും ആശങ്കകളും

2027-ഓടെ പ്രവർത്തനസജ്ജമാകുമെന്ന് കരുതുന്ന കൂടംകുളത്തെ 3, 4 യൂണിറ്റുകളെ സംബന്ധിക്കുന്നതാണ് ഈ ഫയലുകൾ ഭൂരിഭാഗവും. റഷ്യയുടെ റൊസാറ്റം കമ്പനി നൽകുന്ന ആണവ റിയാക്ടറിന്റെ പ്രധാന കോർ സിസ്റ്റങ്ങളുടെ ഡിസൈനുകൾ ചോർന്നിട്ടില്ല എന്നത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ഈ വീഴ്ചയെ ലഘുവായി കാണാനാകില്ലെന്നാണ് അന്താരാഷ്ട്ര ആണവ സുരക്ഷാ വിദഗ്ധർ പറയുന്നത്. ആണവനിലയത്തിന്റെ ആന്തരിക ഘടനയും സുരക്ഷാ സംവിധാനങ്ങളും ശത്രുക്കൾക്ക് മനസ്സിലാക്കാൻ ഈ രേഖകൾ സഹായിക്കുമെന്നാണ് ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവിലെ വിദഗ്ധനായ നിക്കോളാസ് റോത്ത് വ്യക്തമാക്കുന്നത്.

kudankulam-nuclear-plant-67211784120994 jpg

ഇന്ത്യയുടെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് ഈ വലിയ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മെയ് 29-ന് തന്നെ സെർവറിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയിരുന്നുവെന്നും റാൻസംവെയർ ആക്രമണം തടഞ്ഞിരുന്നുവെന്നുമാണ് ഡാറ്റാ സെന്റർ നൽകുന്ന വിശദീകരണം. എന്നാൽ അതിനുശേഷമാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഡാറ്റ ചോർന്ന വിവരം സ്ഥിരീകരിക്കുന്നത്. നിലവിൽ ആണവോർജ്ജ വകുപ്പോ പ്രധാനമന്ത്രിയുടെ ഓഫീസോ ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

ഇന്ത്യയുടെ നിർണ്ണായക അടിസ്ഥാന സൗകര്യ മേഖലകൾ നേരിടുന്ന സൈബർ സുരക്ഷാ ഭീഷണികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ 28.9 ദശലക്ഷം അക്കൗണ്ടുകൾ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം മുൻനിര സ്ഥാപനങ്ങൾക്കും കൃത്യമായ സൈബർ സുരക്ഷാ ബോധവൽക്കരണമില്ല എന്ന സർവേ ഫലങ്ങൾ പുറത്തുവരുന്നതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കൂടംകുളത്ത് നിന്നുള്ള ഈ വിവരങ്ങൾ പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+