കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം; ഏഴ് പേര്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ അഗ്നിശമനസേന ജീവനക്കാരും
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നഗരത്തിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ നാല് അഗ്നിശമന ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും ഉള്‍പ്പെടും. ഏഴാമത്തെ ആള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധിതര്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമാക്കിയെന്നും അണയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി സുജിത് ബസു അറിയിച്ചു.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവം സ്ഥലം സന്ദര്‍ശിച്ചു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൗമെന്‍ മിത്ര, അഗ്‌നിശമന സേവന മന്ത്രി സുജിത് ബസു, മുനിസിപ്പല്‍ കാര്യമന്ത്രി ഫിര്‍ഹാദ് ഹക്കീം എന്നിവരും ഒപ്പമുണ്ടായിരുന്നു. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഓരോ സര്‍ക്കാര്‍ ജീവനക്കാരന്റെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം
കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ വൈകിട്ട് 6.10 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ തീ അണയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ മധ്യ കൊല്‍ക്കത്തയിലെ സ്ട്രാന്റ് റോഡിലെ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.
Recommended Video
കോൺഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരും, ബിജെപി സഖ്യത്തിന് നാണക്കേട്, ടൈംസ് സർവ്വേ ഫലം