കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിന്‍ കേസ് മാറ്റിവച്ച് സുപ്രീംകോടതി; എതിര്‍പ്പില്ലെന്ന് സിബിഐ, ഇനി രണ്ടാഴ്ചയ്ക്ക് ശേഷം

Google Oneindia Malayalam News

ദില്ലി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം സിബിഐ ഹര്‍ജി പരിഗണിക്കുമെന്ന് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേസ് മാറ്റിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചു. വ്യക്തികളെ കേസില്‍ കക്ഷി ചേര്‍ക്കരുതെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ കോടതിയെ സമീപിച്ചിരുന്നു.

Pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹന ചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, കേസിലെ മറ്റു പ്രതികളായ ആര്‍ ശിവദാസ്, കസ്തൂരിരംഗ അയ്യര്‍, കെജി രാജശേഖരന്‍ എന്നീ കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും വിചാരണ ചെയ്യണമെന്നാണ് സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്താനൊപ്പം തുര്‍ക്കി; ചാരക്കണ്ണുകള്‍ വെട്ടിക്കുന്ന യുദ്ധക്കപ്പലുകള്‍, ആശങ്കയോടെ ഇന്ത്യപാകിസ്താനൊപ്പം തുര്‍ക്കി; ചാരക്കണ്ണുകള്‍ വെട്ടിക്കുന്ന യുദ്ധക്കപ്പലുകള്‍, ആശങ്കയോടെ ഇന്ത്യ

പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ പറയുന്നു. അഴിമതി ഗൂഢാലോചനയില്‍ പിണറായിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഹൈക്കോടതി മൂന്ന് പ്രതികളെ ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സിബിഐ വാദിക്കുന്നു.

English summary
Lavlin Case Postponed by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X