Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ ഇടതുപക്ഷം തിരിച്ചുവരുന്നു; തുടര്‍തോല്‍വികളില്‍ നട്ടം തിരിഞ്ഞ് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന ബി ജെ പിയില്‍ കലാപം. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പശ്ചിമ ബംഗാളില്‍ ബി ജെ പിയുടെ പരാജയങ്ങളുടെ ഘോഷയാത്രയാണ്. അസന്‍സോള്‍ ലോക്സഭാ സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു എന്ന് മാത്രമല്ല ബാലിഗഞ്ച് അസംബ്ലി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ കെട്ടിവെച്ച തുക നഷ്ടമായി. ഇതോടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്. ബി ജെ പി എം പി സൗമിത്ര ഖാന്‍ ആണ് ആദ്യ വെടി പൊട്ടിച്ചത്.

പരിചയമില്ലാത്ത രാഷ്ട്രീയക്കാര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ഫലം പ്രതീക്ഷിക്കുന്നു. അതിനുള്ള വിലയാണ് നമ്മള്‍ കൊടുക്കുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ പരിചയസമ്പന്നരായ നേതാക്കള്‍ ഇല്ലെങ്കില്‍ ഇതാണ് സംഭവിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. രാഷ്ട്രീയം എങ്ങനെ ചെയ്യാമെന്ന് അവര്‍ തെളിയിച്ചു എന്ന് സൗമിത്ര ഖാന്‍ പറഞ്ഞു. നമുക്ക് ഒരുപാട് പോരാടേണ്ടതുണ്ട്. എന്നിരുന്നാലും, പാര്‍ട്ടിയുടെ സുപ്രധാന സ്ഥാനങ്ങളില്‍ അനുഭവപരിചയമില്ലാത്ത നേതാക്കള്‍ ഉള്ളിടത്തോളം കാലം തിരഞ്ഞെടുപ്പ് ഫലം നമ്മുടെ വഴിക്ക് പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

1

പുറത്താക്കിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരണം എന്നും സൗമിത്ര ഖാന്‍ ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിനും പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി (സംഘടന) അമിതാവ ചക്രവര്‍ത്തിക്കുമെതിരെയാണ് സൗമിത്ര ഖാന്റെ പരോക്ഷ വിമര്‍ശനം. ബി ജെ പിയെ വിമര്‍ശിച്ചതിന് മുതിര്‍ന്ന അംഗങ്ങളായ ജയ് പ്രകാശ് മജുംദാറും റിതേഷ് തിവാരിയും ഉള്‍പ്പെടെ നിരവധി നേതാക്കളെ ജനുവരിയില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. മജുംദാര്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

2

സൗമിത്ര ഖാന്റെ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി മജുംദാര്‍ രംഗത്തെത്തി. ഞാന്‍ ബി ജെ പിക്കൊപ്പമായിരുന്നപ്പോഴും ഇതേ കാര്യം പറഞ്ഞിരുന്നു. അവരുടെ അനുഭവപരിചയമില്ലാത്ത നേതാക്കള്‍ക്ക് പാര്‍ട്ടിയെ നയിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിക്കെതിരെ പോരാടാനും കഴിയില്ല. പാര്‍ട്ടിയെ രക്ഷിക്കാന്‍, അവര്‍ അതിന്റെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കണം. നിലവിലെ സംസ്ഥാന നേതൃത്വത്തിനെതിരെ ബി ജെ പി നേതാക്കള്‍ കലാപമുണ്ടാക്കുകയും പുതിയ പരിചയസമ്പന്നരായ നേതാക്കളെ കൊണ്ടുവരുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

3

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരത കാരണം വലിയൊരു വിഭാഗം ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസന്‍സോളില്‍, മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശത്രുഘ്നന്‍ സിന്‍ഹ 3,03,209 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് അസന്‍സോളില്‍ വിജയിച്ചത്. ശത്രുഘ്നന്‍ സിന്‍ഹ 6,56,358 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പിയുടെ അഗ്‌നിമിത്ര പോളിന് 3,53,149 വോട്ടുകള്‍ ലഭിച്ചു.

4

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 51.56 ശതമാനം നേടി 1,97,637 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബാബുല്‍ സുപ്രിയോ തൃണമൂല്‍ സ്ഥാനാര്‍ത്ഥി മൂണ്‍ മൂണ്‍ സെന്നിനെ പരാജയപ്പെടുത്തിയത്. 2014ല്‍ 70,480 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുപ്രിയോയുടെ വിജയം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, പശ്ചിമ ബംഗാളില്‍ ബിജെപി വിജയിച്ച രണ്ട് സീറ്റുകളിലൊന്നായിരുന്നു അസന്‍സോള്‍, മറ്റൊന്ന് ഡാര്‍ജിലിംഗ് ആയിരുന്നു. ഡാര്‍ജിലിംഗിലെ ബി ജെ പി സ്ഥാനാര്‍ത്ഥി എസ് എസ് അലുവാലിയയ്ക്ക് പാര്‍ട്ടിയുടെ അന്നത്തെ സഖ്യകക്ഷിയായ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയുടെ (ജി ജെ എം) പിന്തുണ ലഭിച്ചപ്പോള്‍, 2014 ലെ അസന്‍സോളിലെ വിജയം ബി ജെ പിയുടെ സ്വന്തം ശക്തിയില്‍ നിന്നുമായിരുന്നു.

5

2019ല്‍ പശ്ചിമ ബംഗാളില്‍ അസന്‍സോള്‍ ഉള്‍പ്പെടെ 18 സീറ്റുകള്‍ നേടി ബി ജെ പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അസന്‍സോള്‍ പിടിച്ചെടുത്തതോടെ ബംഗാളില്‍ നിന്നുള്ള ബി ജെ പിയുടെ ലോക്സഭ സീറ്റ് 17 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ബി ജെ പി 77 സീറ്റുകള്‍ നേടിയിരുന്നു. ഇതിന് ശേഷം പശ്ചിമ ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി എന്ന നിലയില്‍ നിന്ന് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സി പി ഐ എമ്മുമായി മത്സരിക്കുകയാണ് ബി ജെ പി.

6

ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ 108 മുനിസിപ്പാലിറ്റികളില്‍ ഒന്നിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇതില്‍ 102 സിവില്‍ ബോഡികളില്‍ തൃണമൂല്‍ വിജയിച്ചു.108 മുനിസിപ്പാലിറ്റികളിലായി ആകെയുള്ള 2,171 വാര്‍ഡുകളില്‍ തൃണമൂല്‍ 1,870 വാര്‍ഡുകള്‍ നേടിയപ്പോള്‍ 63 എണ്ണം മാത്രമാണ് ബി ജെ പി നേടിയത്. പാര്‍ട്ടിയുടെ വോട്ട് വിഹിതം 13 ശതമാനമാണ്, ഇടതുപക്ഷത്തിന് 14 ശതമാനമുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ 40 ശതമാനം വോട്ട് ബെ ജെ പിയ്ക്കുണ്ടായിരുന്നു.

7

കൂടാതെ, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി) തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി അണികളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ബി ജെ പി വളരെയധികം പരിശ്രമിക്കേണ്ടിവരും. ഇടതുപക്ഷം നഷ്ടപ്പെട്ട സ്ഥാനത്തേക്ക് തിരിച്ചുവന്നതോടെ, തൃണമൂലിനെയും ഇടതുപക്ഷത്തെയും നേരിടുകയെന്ന ഇരട്ട വെല്ലുവിളിയാണ് ബി ജെ പിക്ക് ഇപ്പോള്‍ മുന്നിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+