ബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായം
ബെംഗളൂരു: 15 മണ്ഡലങ്ങളിലാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം ഏറെ നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. കുറഞ്ഞത് 6 മണ്ഡലങ്ങളില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാകും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
വിമതര്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടെ ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്ത് വോട്ടുകളിലും ഇത്തവണ വിള്ളല്‍ വീഴുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

നിര്‍ണായകം
കര്‍ണാടകത്തില്‍ സമുദായ സമവാക്യങ്ങള്‍ നിര്‍ണായകമാണ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായ വൊക്കാലിംഗ വോട്ടുകളില്‍ ഡികെ ശിവകുമാറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ വലിയ വിള്ളല്‍ വീഴുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വൊക്കാലിംഗ സമുദായം
ഡികെ ശിവകുമാറിന്റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് വൊക്കാലിംഗ സമുദായമുയര്‍ത്തിയത്. വൊക്കാലിംഗ സമുദായക്കാരാനാണ് ഡികെ ശിവകുമാര്‍. ഡികെയുടെ അറസ്റ്റ് സമുദായത്തിനെതിരെയാണെന്ന വികാരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

ജാര്‍ഖിഹോളിക്കെതിരെ
അതേസമയം മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്ത് വോട്ടുകളിലും ഇത്തവണ വിള്ളല്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഗോക്കലിലെ ബിജെപി സ്ഥാനാര്‍ത്ഥിയും വിമത നേതാവുമായ രമേശ് ജാര്‍ഖിഹോളിയ്ക്കെതിരെ ഒരു വിഭാഗം ലിംഗായത്ത് നേതാക്കള്‍ രംഗത്തെത്തിയതാണ് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തിയിരിക്കുന്നത്.

വോട്ട് ചെയ്യില്ല
വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ഖിഹോളിയാണ് ഗോഗക്കിലെ സ്ഥാനാര്‍ത്ഥി. ഗോഗക് മണ്ഡലത്തില്‍ രമേശ് ജാര്‍ഖിഹോളിക്ക് പിന്തുണ തേടാന്‍ ചേര്‍ന്ന യോഗത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ജാര്‍ഖിഹോളിക്ക് വോട്ട് നല്‍കില്ലെന്ന് വ്യക്തമാക്കിയത്.

സമുദായത്തിനെതിരെ
കാലങ്ങളായി സമുദായത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നയാളാണ് ജാര്ഖിഹോളിയെന്ന് നേതാക്കള്‍ ആരോപിച്ചു. ഒരു ലിംഗായത്ത് നേതാവ് മത്സരത്തിനുണ്ടെന്നിരിക്കെ അദ്ദേഹത്തെ പിന്തുണയ്ക്കാതെ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത് കൊണ്ട് മാത്രം ഒരാളെ പിന്തുണയ്ക്കേണ്ടതില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

സമുദായാംഗം
ഗോഗക്കില്‍ മുന്‍ ബിജെപി നേതാവായ അശോക് പൂജാരിയും സ്ഥാനാര്‍ത്ഥിയാണ്. സീറ്റ് നിഷേധിച്ചതോടെ അശോക് പൂജാരി ബിജെപി വിട്ട് ജെഡിഎസിലെത്തിയിരുന്നു. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് പൂജാരി. ലിംഗായത്ത് സമുദായാംഗമാണ് അദ്ദേഹം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
രമേശ് ജാര്‍ഖിഹോളിയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലഗാന്‍ ജാര്‍ഖിഹോളിയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആറ് മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്ഥിതി പരുങ്ങലിലാണെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് പറത്തുവന്നിരുന്നു. ലിംഗായത്ത് വോട്ടുകളിലും വിള്ളല്‍ വന്നാല്‍ ബിജെപിക്ക് കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരും.
-
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി












Click it and Unblock the Notifications