മദ്യനയ കേസ്; സിബിഐയും ഇഡിയും കോടതിയിൽ പച്ചക്കള്ളം പറഞ്ഞു; കെജരിവാൾ
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമൻസ് അയച്ചതിൽ പ്രതികരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.തന്റെ സർക്കാരിലെ മന്ത്രിമാരെ ലക്ഷ്യം വെച്ചത് തന്നിലേക്ക് എത്തുകയെന്ന് ഉദ്ദേശത്തോടെയാണെന്നും അടുത്ത സിബിഐ നോട്ടീസ് തനിക്ക് എതിരായിരിക്കുമെന്ന് അറിയാമായിരുന്നുവെന്നും കെജരിവാൾ. പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു കെജരിവാൾ.
മനീഷ് സിസോദിയയെ മദ്യനയ കേസിൽ കുടുക്കാൻ സിബിഐയും ഇഡിയും കോടതിയിൽ കള്ളം പറഞ്ഞെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തതായി യാതൊരു തെളിവു ഇല്ല.മനീഷ് സിസോദിയക്കെതിരെ സി.ബി.ഐയും ഇ.ഡിയും കള്ളക്കേസ് ചുമത്തുകയായിരുന്നു. സിസോദിയയ്ക്കെതിരെ മൊഴി നൽകാൻ ആളുകളെ പീഡിപ്പിക്കുകയാണ്',കെജരിവാൾ പറഞ്ഞു.

കെജ്‌രിവാൾ അഴിമതിക്കാരനാണെങ്കിൽ ലോകത്ത് ആരും നിരപരാധികളല്ലെന്നാണ് മോദിജിയോട് പറയാനുള്ളത്. തല മുതൽ കാൽ വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച മോദിജിയെപ്പോലുള്ള ഒരാൾക്ക് അഴിമതി ഒരു പ്രശ്നമായി കണക്കാക്കാനാവില്ലെന്നും കെജരിവാൾ പരിഹസിച്ചു.
മനീഷ് സിസോദിയ 14 ഫോൺ നശിപ്പിച്ചെന്നാണ് ഇഡി ആരോപിച്ചത്.ഈ 14 ഫോണുകളിൽ അഞ്ചെണ്ണം ഇഡിയുടെയും സിബിഐയുടെയും കൈവശമാണ്. ബാക്കിയുള്ള ഫോണുകൾ എല്ലാം ലൈവാണ്. ഒന്നുകിൽ ആം ആദ്മി വളണ്ടിയറുടേയോ അല്ലെങ്കിൽ കെജരിവാളിനെ പോലൊരു നേതാവിന്റെ കൈയ്യിലോ', കെജരിവാൾ പറഞ്ഞു.
'ബിജെപി നേതാക്കൾ ഇന്നലെ തൊട്ട് പറയുന്നത് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്യുമെന്നാണ്. എന്നെ അറസ്റ്റ് ചെയ്യാൻ സിബിഐക്ക് ബിജെപി നിർദ്ദേശം നൽകിയെങ്കിൽ അത് നടപ്പാക്കാതിരിക്കാൻ സിബിഐയ്ക്ക് എങ്ങനെ സാധിക്കും. നിയമസഭയിൽ എന്ന് ഞാൻ അഴിമതിയെ കുറിച്ച് സംസാരിച്ചോ അന്ന് മുതൽ അടുത്ത നോട്ടീസ് തനിക്കാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു'
'100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി ആരോപണം. എന്നാൽ ഒരു രൂപ പോലും അവർക്ക് കണ്ടെത്താനായിട്ടില്ല.
ഗോവ തിരഞ്ഞെടുപ്പിൽ ഈ പണം ഉപയോഗിച്ചെന്നാണ് പിന്നീട് അവരുടെ ആരോപണം. അവർ റെയ്ഡ് നടത്തി ഒന്നും കണ്ടെത്തിയില്ല. ഡിസംബർ 17 ന് വൈകുന്നേരം ഞാൻ നരേന്ദ്ര മോദിക്ക് 1000 കോടി നൽകി എന്ന് ഞാൻ ഇന്ന് പറഞ്ഞാൽ, അതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ? അറസ്റ്റ് ചെയ്യണമെങ്കിൽ തെളിവ് നൽകേണ്ടേ? അല്ലേ? അതുപോലെ, ഞങ്ങൾ 100 കോടി എടുത്തതായി അവർ പറയുന്നു, പക്ഷേ തെളിവില്ല', കെജരിവാൾ പറഞ്ഞു.
ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കെജരിവാളിന് സിബിഐ നോട്ടീസ് നൽകിയത്. കോഴപ്പണം നൽകിയത് കെജരിവാൾ അറിഞ്ഞിരുന്നതായി മൊഴിയുണ്ടെന്നാണ് സി ബി ഐ പറയുന്നത്. അതേസമയം രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണ് നീക്കങ്ങൾക്ക് പിന്നിലെന്നാണ് ആം ആദ്മിയുടെ ആരോപണം.
കൂടുതൽ വിവരങ്ങൾ ഉടൻ
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications