വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു പോലുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കാരണം ആഗോള പ്രതിസന്ധി തുടരുന്നതിനിടയില്‍ ജനങ്ങളോട് ശാന്തതയും സംയമനവും പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ഇതുപോലുള്ള ഒരു സമയത്ത് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരവും ദോഷകരവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇറാന്-യുഎസ് യുദ്ധം മൂലം ആഗോളതലത്തില്‍ ഊര്‍ജ്ജ വിതരണ തടസ്സങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ലോക്ക്ഡൗണിനെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് പുരിയുടെ വിശദീകരണം വന്നത്.

ആഗോള സ്ഥിതിഗതികള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്നും ഊര്‍ജ്ജം, വിതരണ ശൃംഖലകള്‍, അവശ്യ വസ്തുക്കള്‍ എന്നിവയിലുടനീളമുള്ള സംഭവ വികാസങ്ങള്‍ തങ്ങള്‍ തത്സമയം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, നമ്മുടെ പൗരന്മാര്ക്ക് ഇന്ധനം, ഊര്‍ജ്ജം, മറ്റ് നിര്‍ണായക സാധനങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്.
ഉയര്‍ന്നു വരുന്ന വെല്ലുവിളികളെ നേരിടാന്‍ തങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആഗോള അനിശ്ചിതത്വങ്ങളെ നേരിടുന്നതില്‍ ഇന്ത്യ സ്ഥിരമായി പ്രതിരോധ ശേഷി പ്രകടിപ്പിച്ചിട്ടുണ്ട്, സമയബന്ധിതവും മുന്‍കൈയെടുക്കുന്നതും ഏകോപിപ്പിച്ചതുമായ രീതിയില്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും,' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് ലോക്ക്ഡൗണ്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ കാരണമായത്.
കൊവിഡ് മഹാമാരി പ്രഖ്യാപിച്ചതിന് ശേഷം 2020 ല്‍ ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ കൊവിഡ് മഹാമാരിയെ കുറിച്ച് പരാമര്‍ശിച്ചെങ്കിലും, ഇന്ത്യ ഒരു ആഗോള പ്രതിസന്ധിയെ എങ്ങനെ നേരിട്ടുവെന്ന് ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു അത്. കൊവിഡ് മഹാമാരിയില്‍ ഒരുമിച്ച് നിന്നതുപോലെ ഐക്യത്തോടെ തുടരാന്‍' അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പക്ഷേ തന്റെ പ്രസംഗത്തില്‍ 'ലോക്ക്ഡൗണ്‍' എന്ന പദം ഒരിക്കലും പരാമര്‍ശിച്ചില്ല. എന്നാല്‍ നിലവിലുള്ള എല്‍പിജി വിതരണ ആശങ്കകളും ഇന്ധന ലാഭിക്കല്‍ നടപടികളും കാരണം ആശയക്കുഴപ്പം പടര്‍ന്നു. അതിനിടെ മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന്റെ ആറാം വര്‍ഷവും വന്നത് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത















Click it and Unblock the Notifications