പ്രചാരണ യോഗങ്ങൾ കൊഴുപ്പിച്ച് മോദിയും രാഹുലും; രണ്ടാം ഘട്ടത്തിനൊരുങ്ങി രാജ്യം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട ഏപ്രിൽ 18ന് നടക്കും. തിരഞ്ഞടെുപ്പ് പ്രചാരണ യോഗങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വീണ്ടും വയനാട്ടിലേക്കെത്തും. രാഹുൽ ഗാന്ധി 17ാം തീയതി വയനാട്ടിലെത്തുമെന്നാണ് വിവരം. കൽപ്പറ്റയൊഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ ഗാന്ധിയെ എത്തിക്കാനാണ് നീക്കം. കൂടുതൽ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പാവയായതോടെ രാജ്യത്തെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും നായിഡു കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരേയുള്ള വിമർശനം ശക്തമാക്കി മഹാരാഷ്ട്ര നവനിർമ്മാണ്‍ സേന നേതാവ് രാജ് താക്കറെ. നേരത്തെ രാജ്യം നേരിടുന്ന രണ്ട് ഭീഷണികളാണ് അമിത് ഷായും നരേന്ദ്രമോദിയും എന്ന് അഭിപ്രായപ്പെട്ട രാജ് താക്കറെ ഇന്നലേയും ഇരു നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്തില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നാണ് നന്ദഗഡില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാജ്താക്കറെ അഭിപ്രായപ്പെട്ടത്
സുല്‍ത്താന്‍പൂരിലെ വിവാദ പ്രസംഗത്തില്‍ ബിജെപി സ്ഥാനാര്‍ഥി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസ്.മുസ്ലിങ്ങള്‍ തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ തിരികെ സഹായമൊന്നും ചെയ്യില്ലെന്നായിരുന്നു മനേകയുടെ വിവാദ പ്രസംഗം .മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന വയനാട്ടിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്.
വയനാട്ടിലെ രണ്ട് സ്ഥാനാർത്ഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു












Click it and Unblock the Notifications