Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബിജെപി അട്ടിമറിയോ? തരൂരിനെ മടുത്തോ? സര്‍വേഫലം പുറത്ത്

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏവരും ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഇത്തവണ എങ്ങനെയും തിരുവനന്തപുരം പിടിക്കണം എന്നാണ് ബി ജെ പിയുടെ ലക്ഷ്യം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ മത്സരിപ്പിക്കാന്‍ ബി ജെ പി ആലോചിക്കുന്നതായാണ് വിവരം. 2014 മുതല്‍ മണ്ഡലത്തില്‍ ബി ജെ പിയാണ് രണ്ടാമത്.

എല്‍ ഡി എഫില്‍ നിന്ന് സി പി ഐ മത്സരിക്കുന്ന തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ശശി തരൂര്‍ ആയിരുന്നു ജയിച്ചത്. ഇത്തവണയും കോണ്‍ഗ്രസ് ശശി തരൂരിനെ തന്നെയായിരിക്കും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പ്രതീക്ഷ നല്‍കുന്ന സര്‍വേ ഫലമാണ് ഇപ്പോള്‍ മനോരമ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. മനോരമ ന്യൂസ്- വി എംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ തിരുവനന്തപുരത്ത് ശശി തരൂരിന്റെ ജനപ്രീതിക്ക് ഇടിവില്ല എന്നാണ് പറയുന്നത്.

2024 LOKSABHA ELECTION

സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും എംപി എന്ന നിലയില്‍ ശശി തരൂരിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. തരൂരിന്റേത് വളരെ മികച്ച പ്രകടനമെന്ന് 9 ശതമാനം പേരും മികച്ചതെന്ന് 42.29 ശതമാനം പേരും അഭിപ്രായപ്പെട്ടു. 39.71 ശതമാനം പേര്‍ വിലയിരുത്തിയത് ശരാശരി പ്രകടനം എന്നാണ്. തരൂരിന്റെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം പേരാണ് എന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.

തിരുവനന്തപുരം മണ്ഡലം 2009 മുതല്‍ ശശി തരൂരിന്റെ കോട്ടയാണ്. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ 99,998 വോട്ടിന് ജയിച്ച തരൂര്‍ 2014 ല്‍ അല്‍പം വിയര്‍ത്താണ് ജയിച്ച് കയറിയത്. 15470 വോട്ടായിരുന്നു അന്ന് ലഭിച്ച ഭൂരിപക്ഷം. എന്നാല്‍ 2019 ല്‍ വീണ്ടും ശശി തരൂര്‍ കരുത്തുകാട്ടി. ബി ജെ പിയിലെ കുമ്മനം രാജശേഖരനെ 99,989 വോട്ടിന് ശശി തരൂര്‍ തോല്‍പ്പിക്കുകയായിരുന്നു.

അതേസമയം ഇത്തവണ ബി ജെ പിക്ക് മണ്ഡലത്തില്‍ വലിയ വോട്ട് നഷ്ടമുണ്ടാകും എന്നാണ് പ്രവചനം. ബി ജെ പി വോട്ടില്‍ 3.12 ശതമാനം ഇടിവുണ്ടാകുമെന്ന് മനോരമ ന്യൂസ്- വി എംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പറയുന്നു. യു ഡി എഫ് വോട്ടില്‍ നേരിയ വര്‍ധന (0.15%) ഉണ്ടായേക്കാം എന്നാണ് പ്രവചനം. എന്നാല്‍ എല്‍ ഡി എഫ് വോട്ട് ഗണ്യമായി വര്‍ധിക്കും എന്നും സര്‍വേ വ്യക്തമാക്കുന്നു.

എല്‍ ഡി എഫിന് 3.44 ശതമാനം വോട്ട് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 12.29 ശതമാനമായിരിക്കും. അതായത് ബി ജെ പിയുടെ തിരുവനന്തപുരത്തെ രണ്ടാം സ്ഥാനത്തിന് ഇത്തവണ എല്‍ ഡി എഫ് കനത്ത വെല്ലുവിളി ഉയര്‍ത്തും എന്നാണ് മനോരമ ന്യൂസ്- വി എംആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+