Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മുസ്ലീങ്ങള്‍ക്ക് സംവരണ ക്വാട്ട അനുവദിക്കില്ല: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഒരു കാരണവശാലും മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഹീറാബാദില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.

അംബേദ്കര്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള ക്വാട്ടയെ എതിര്‍ക്കുകയും അത് എസ് സി, എസ് ടി, ബി സി വിഭാഗക്കാര്‍ക്ക് മാത്രമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി പിന്‍വാതിലിലൂടെ മുസ്ലിങ്ങള്‍ക്ക് ക്വാട്ട കൊണ്ടുവന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് ഭരണഘടനയെ തുരങ്കം വെക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

2024 LOKSABHA ELECTION

'ഇന്ത്യന്‍ ഭരണഘടനയോടുള്ള എന്റെ പ്രതിബദ്ധതയും ബഹുമാനവും സമ്പൂര്‍ണ്ണമാണ്. ഭരണഘടനയുടെ 75-ാം വാര്‍ഷികം എന്റെ മൂന്നാം സര്‍ക്കാര്‍ രാജ്യത്തുടനീളം ആഡംബരത്തോടെയും ആഹ്ലാദത്തോടെയും ആഘോഷിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ ഭരണഘടനയെ അപമാനിക്കാനും തുരങ്കം വെക്കാനുമുള്ള ശ്രമങ്ങളെ ഞങ്ങള്‍ തുറന്നുകാട്ടും,' മോദി പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ സംസാരിക്കുന്നത് തങ്ങളില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് എന്നും എന്നാല്‍ ഇത് തനിക്ക് ഗീതയോ ബൈബിളോ ഖുറാനോ പോലെ ഒരു വിശുദ്ധ ഗ്രന്ഥമാണ് എന്നും അദ്ദേഹം പറഞ്ഞു. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം താന്‍ ആദ്യം ചെയ്തത് പാര്‍ലമെന്റിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയും 2019 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഭരണഘടനയുടെ പകര്‍പ്പ് സെന്‍ട്രല്‍ ഹാളില്‍ വെച്ച് വണങ്ങുകയും ചെയ്തിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അധികാരം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് തടസപ്പെടുത്തുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇവിഎമ്മുകളെയും ചോദ്യം ചെയ്യുകയും ചെയ്യുമെന്നും മോദി കുറ്റപ്പെടുത്തി. അവര്‍ ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതറ്റം വരെയും പോകും എന്നും മോദി പറഞ്ഞു. കൈപ്പത്തിയുടെ അഞ്ച് വിരലുകള്‍ നുണകള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയ/സാമൂഹിക വിരുദ്ധര്‍, അഴിമതി, രാജവംശ രാഷ്ട്രീയം എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്.

തെലങ്കാന കോണ്‍ഗ്രസും 'ആര്‍ആര്‍' ജോഡികളായ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും സമൂഹത്തെ ഭിന്നിപ്പിക്കാനും ദ്രോഹിക്കാനും വ്യാജ വീഡിയോ ഉണ്ടാക്കി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആന്ധ്രാപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്കായി ഒരു ക്വാട്ട അവതരിപ്പിച്ച് ഒരു രാത്രികൊണ്ട് ബിസികളുടെ വിഹിതം നഷ്ടപ്പെടുത്തി.

10 വര്‍ഷത്തെ അഴിമതി നിറഞ്ഞ ബിആര്‍എസ് ഭരണകാലത്ത് ചെയ്തതുപോലെ തെലങ്കാന അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നശിപ്പിക്കപ്പെടും. കോണ്‍ഗ്രസിന്റെ 55% അനന്തരാവകാശ നികുതി ജനങ്ങളെ കൊള്ളയടിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. അവരുടെ വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താന്‍ രാമനവമി ഘോഷയാത്ര തട,പ്പെടുത്താനും അവര്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

കാര്‍ഷിക വായ്പ എഴുതിത്തള്ളലും സംഭരിക്കുന്ന ഓരോ ക്വിന്റല്‍ നെല്ലിനും 500 രൂപ ബോണസും നടപ്പാക്കുന്നതിലെ മൗനത്തെയും മോദി ചോദ്യം ചെയ്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സഖ്യത്തിന് പ്രതിപക്ഷ പദവി പോലും ലഭിക്കില്ലെന്ന് അദ്ദേഹം പ്രവചിക്കുന്നു, കോണ്‍ഗ്രസിന് ഇത്തവണ ഏറ്റവും കുറഞ്ഞ എംപിമാരെയായിരിക്കും ജയിപ്പിക്കാനാകുക എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+