Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാം ബിജെപിക്കും മോദിക്കും വേണ്ടി'; വോട്ടെടുപ്പ് 7 ഘട്ടങ്ങളിലായി നടത്തുന്നതിനെതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. ബി ജെ പിക്ക് ഗുണം ലഭിക്കാന്‍ വേണ്ടിയാണ് നീണ്ട തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലായിടത്തും പര്യടനം നടത്താന്‍ ആഗ്രഹിക്കുന്നു എന്നാണ് നീട്ടിയ ഷെഡ്യൂള്‍ സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മൂന്നോ നാലോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താമായിരുന്നുവെന്നും ഖാര്‍ഗെ നിര്‍ദേശിച്ചു. നിലവിലെ ഷെഡ്യൂള്‍ കുറഞ്ഞത് ജൂണ്‍ 4 വരെ മിക്ക സര്‍ക്കാര്‍ ജോലികളും തടസപ്പെടുത്തിയേക്കും എന്ന ആശങ്കയും അദ്ദേഹം പങ്ക് വെച്ചു. 'ഏകദേശം 70-80 ദിവസത്തേക്ക് എല്ലാ ജോലികളും നിര്‍ത്തിവച്ചാല്‍ രാജ്യം എങ്ങനെ പുരോഗമിക്കും? തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം, സാമഗ്രികള്‍ വിതരണം ചെയ്യില്ല, ബജറ്റ് ചെലവുകള്‍ ചെലവഴിക്കില്ല,' ഖാര്‍ഗെ പറഞ്ഞു.

2024 LOKSABHA ELECTION

ജനങ്ങള്‍ക്കിടയിലുള്ള ഭരണകക്ഷി വിരുദ്ധ വികാരത്തിന്റെ തീവ്രത കുറക്കാന്‍ അനുവദിക്കുന്നതിനാണ് നീണ്ട തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ കൊണ്ട് ഉദ്ദേശിച്ചതെന്ന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി ഭരണത്തിന് കീഴില്‍ നിരവധി പുതിയ സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടെന്ന് മറ്റൊരു നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

ഇവിഎമ്മില്‍ സംശയം ഉന്നയിച്ച് കൊണ്ടാണ് എന്‍സിപി ദേശീയ വക്താവ് ക്ലൈഡ് ക്രാസ്റ്റോ മഹാരാഷ്ട്രയിലെ അഞ്ച് ഘട്ടങ്ങള്‍ക്ക് പിന്നിലെ ന്യായവാദത്തെ ചോദ്യം ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് സാധുവായ കാരണമില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം. അതേസമയം തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായോ രണ്ട് ഘട്ടമായോ നടത്തണമെന്ന സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ലെന്നും തൃണമൂല്‍ ആരോപിച്ചു.

അതിനിടെ തൃണമൂല്‍ വിമര്‍ശകനും കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിനെ പിന്തുണച്ചു. സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടന്ന 2019 ലെ തിരഞ്ഞെടുപ്പില്‍, ആദ്യ ഘട്ടങ്ങളും അവസാന ഘട്ടങ്ങളും തമ്മിലുള്ള ഇടവേള 39 ദിവസമായിരുന്നു.

ഇത്തവണ ഇത് 44 ദിവസമായി നീട്ടിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ്, മാതൃകാ പെരുമാറ്റച്ചട്ടം കുറഞ്ഞത് 75 ദിവസമെങ്കിലും പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് ജൂണ്‍ 4 ന് വോട്ടെണ്ണല്‍ ദിവസം വരെ 80 ദിവസത്തേക്ക് നിലനില്‍ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+