For Daily Alerts
ജനവിധിയെഴുതാൻ രാജ്യം; പരസ്പരം കടന്നാക്രമിച്ച് ബിജെപിയും കോൺഗ്രസും, പ്രചാരണം കൊഴുക്കുന്നു
Newest First Oldest First
തെരഞ്ഞെടുപ്പു കമ്മീഷന്‍ പിന്തുടരുന്നത് മോദിയുടെ പെരുമാറ്റ ചട്ടമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സൂക്ഷമ പരിശോധനയ്ക്ക് ശേഷം 243 നാമനിർദേശ പത്രികകൾ അംഗീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്. ആകെ ലഭിച്ചത് 303 പത്രികകളായിരുന്നു. 2,61,46,853 വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. ഇതിൽ 2230 വോട്ടർമാർ 100 വയസിന് മുകളിലുള്ളവരാണ്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. പരസ്പരം കടന്നാക്രമിച്ച പ്രചാരണവുമായി മുന്നോട്ട് നീങ്ങുകയാണ് കോൺഗ്രസും ബിജെപിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുന്നത്. നെഹ്റുവും ഇന്ദിരയും എന്തു ചെയ്തുവെന്ന് അന്വേഷിക്കാതെ അഞ്ച് കൊല്ലം കൊണ്ട് താൻ എന്തു ചെയ്തുവെന്ന് ഇനി മോദി പറയട്ടെയെന്ന് പ്രിയങ്ക പറഞ്ഞു.
English summary
Lok sabha election live updates