ചരിത്ര വിജയം... രണ്ടാം തവണയും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് 50 വർഷത്തിന് ശേഷം...
ദില്ലി: രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നതിൽ സന്തോഷം അറിയിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇത് ചരിത്ര വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തവണയും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് അമ്പത് വർഷത്തിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു.
സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യമനാണ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിക്ക് 17 സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലേറെ വോട്ടുകൾ നേടാൻ കഴിഞ്ഞപ്പോൾ കോൺഗ്രസിന് 17 സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ലെന്നും അമിത് ഷാ വ്യക്കമാക്കി.
പശ്ചിമ ബംഗാളിൽ ബിജെപി 18 സീറ്റുകൾ നേടി. അടുത്ത ദിവസങ്ങളിൽ പശ്ചിമ ബംഗാളിൽ ബിജെപി കൂടുതൽ ശക്തി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ മീറ്റിങ്ങുകൾക്ക് വേണ്ടി ഓടി നടക്കുന്നതിന് പകരം ആന്ധ്ര പ്രേദശിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ അക്കൗണ്ട് തുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
BJP President Amit Shah: This is a historic victory. After 50 years someone has won an absolute majority for the second time in a row. #ElectionResults2019 pic.twitter.com/lhsToChZ9D
— ANI (@ANI) May 23, 2019
രാജവംശത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ഇടമല്ല ഇന്ത്യ എന്നതിന്റെ തെളിവാണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ പരാജയമെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.
BJP President Amit Shah: Even after so much violence and rigging, BJP won 18 seats in West Bengal. It tells that in coming days, BJP will establish its might in West Bengal pic.twitter.com/nq2HQz76lW
— ANI (@ANI) May 23, 2019
#WATCH Delhi: BJP President Amit Shah says, "...I would like to tell Chandrababu Naidu ji, had he worked so hard to get votes then TDP's account would have opened." #ElectionResults2019 pic.twitter.com/GtNqMKz1yN
— ANI (@ANI) May 23, 2019