Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി ഭരണം 2024 ല്‍ വീഴുമോ? കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ടോ? സർവ്വേകള്‍ പറയുന്നത്

ഡല്‍ഹി: 2024 ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഭരണ-പ്രതിപക്ഷ പാർട്ടികള്‍ സജീവമാക്കുകയാണ്. ബിജെപിക്കെതിരെ മഹാസഖ്യമെന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങിയ പ്രതിപക്ഷം 'ഇന്ത്യ' എന്ന പേരില്‍ പുതിയ മുന്നണി രൂപീകരിച്ചാണ് പ്രവർത്തനം. മുംബൈയില്‍ നടക്കുന്ന അടുത്ത യോഗത്തോടെ സീറ്റ് വീതംവെയ്പ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ് സഖ്യം.

പ്രതിപക്ഷം കൂടുതല്‍ പാർട്ടികളെ ഉള്‍പ്പെടുത്തി പുതിയ സഖ്യം രൂപീകരിച്ചപ്പോള്‍ മറുവശത്ത് ബിജെപിയും പ്രവർത്തനങ്ങള്‍ സജീവമാക്കി. പഴയ സഖ്യകക്ഷികളുമായി വീണ്ടും കൂട്ടുകൂടിയ ബിജെപി എന്‍സിപിയും ശിവസേനയും പിളർത്തി പുതിയ പാർട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഇത്തരത്തില്‍ രണ്ട് പാർട്ടികളും ആവനാഴിയിലെ ആയുധ ശേഖരം ശക്തമാക്കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് വിവിധ അഭിപ്രായ സർവ്വേകളും പുറത്ത് വരുന്നത്.

opposition

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന സർവേ ഫലങ്ങളാണ് അടുത്തി പുറത്ത് വന്നിരിക്കുന്നത്. ജൂൺ 15-നും ഓഗസ്റ്റ് 12-നും ഇടയിൽ നടത്തിയ ടൈംസ് നൗ ഇടിജിയുടെ സർവ്വേയാണ് മൂന്ന് സർവേകളിലൊന്ന്. അവരുടെ കണക്കുകൾ പ്രകാരം എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിൽ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസമേ ഉള്ളൂ. ശേഷിക്കുന്ന ഒരു സർവ്വെ ജൂലൈ അവസാനം പുറത്തിററങ്ങിയ ഇന്ത്യ ടിവി സിഎൻഎക്‌സിന്റെതാണ്. മൂന്നാമത്തേത് ഇന്ത്യ ടുഡേയുടെതാണ്. ഈ വർഷം ജനുവരിയിലായിരുന്നു ഈ സർവ്വേ ഫലം പുറത്ത് വന്നത്.

ടൈംസ് നൗ ഇടിജി സർവേ

കഴിഞ്ഞ ആഴ്ച പുറത്തുവന്ന ടൈംസ് നൗ സർവേ പ്രകാരം എൻഡിഎ സഖ്യത്തിന് 296 മുതൽ 326 സീറ്റുകളും പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് 160 മുതൽ 190 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഖ്യത്തിന്റെ ഭാഗമല്ലാത്ത വൈആർസിപി പാർട്ടി 24 മുതൽ 25 വരെ സീറ്റുകളും ബിജെഡി 12 മുതൽ 14 സീറ്റുകളും ബിആർഎസ് 9 മുതൽ 11 സീറ്റുകളും മറ്റുള്ളവർ 11 മുതൽ 14 സീറ്റുകളും നേടുമെന്നും സർവ്വെ അവകാശപ്പെടുന്നു.

 bjp

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 42.60 ശതമാനവും ഇന്ത്യയ്ക്ക് 40.20 ശതമാനവും വോട്ട് വിഹിതം ലഭിക്കുമെന്നാണ് പ്രവചനം. രണ്ട് കക്ഷികളും തമ്മില്‍ വോട്ട് വിഹിതത്തിലെ വ്യത്യാസം രണ്ട് ശതമാനം മാത്രമേയുള്ളു എന്നതാണ് ശ്രദ്ധേയം. വൈഎസ്ആർസിപിക്ക് 2.67 ശതമാനം, ബിജെഡിക്ക് 1.75 ശതമാനം, ബിആർഎസ് 1.15 ശതമാനം, മറ്റുള്ളവർക്ക് 11.63 ശതമാനം വോട്ട് വിഹിതവും ലഭിച്ചേക്കും.

ഇന്ത്യ ടിവി സർവെ

കഴിഞ്ഞ മാസം പുറത്തുവന്ന ഇന്ത്യാ ടിവി സർവേ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 318 സീറ്റുകളും കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യൻ സഖ്യം 175 സീറ്റുകളും നേടും. മറ്റുള്ളവർക്ക് 50 സീറ്റുകളായിരിക്കും ലഭിക്കുക. വോട്ട് വിഹിതത്തില്‍ 42.5 ശതമാനം വോട്ടുമായി ഭരണപക്ഷം ഏറെമുന്നിലായിരിക്കും. അതേസമയം, സംയുക്ത പ്രതിപക്ഷത്തിന്റെ ഇന്ത്യൻ സഖ്യത്തിന് 24.9 ശതമാനം വോട്ടും മറ്റുള്ളവർക്ക് 33 ശതമാനം വോട്ടും ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നു.

ഇന്ത്യ ടിവിയുടെ മൂഡ് ഓഫ് ദ നേഷൻ

ഈ വർഷം ആദ്യം ഇന്ത്യ ടിവി തന്നെ മൂഡ് ഓഫ് ദ നേഷൻ സർവേയും നടത്തിയിരുന്നു. ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 298 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചപ്പോൾ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎക്ക് (അന്ന് ഇന്ത്യ സഖ്യം രൂപീകരിച്ചിട്ടില്ല) 153 സീറ്റുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. മറ്റുള്ളവർ 92 സീറ്റുകൾ നേടിയേക്കും. പാർട്ടി അടിസ്ഥാനത്തില്‍ ബിജെപിക്ക് 284 സീറ്റും കോൺഗ്രസിന് 68 സീറ്റുമാണ് ലഭിച്ചത്. അതേസമയം മറ്റുള്ളവർ 191 സീറ്റുകൾ നേടുമെന്നും സർവെ പ്രവചിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+