കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി; മേനക ഗാന്ധിക്കും മകനും സീറ്റ്, ജോഷിയെ തള്ളി!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. ഉത്തർപ്രദേശിലെ 29 സ്ഥാനാർത്ഥികളുടെയും പശ്ചിമ ബംഗാളിലെ 10 സ്ഥാനാർത്ഥികളുടെയും പേരുകളാണ് പുറത്തു വിട്ടത്. ഉത്തർപ്രദേശിലെ കാൺപൂർ ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയെ തള്ളികൊണ്ടാണ് പുതിയ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019; നയം വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി, 'അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ലെന്ന്....'</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019; നയം വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി, 'അടിസ്ഥാന ശിലകളെ ഇളക്കുന്ന പ്രത്യയ ശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്നവർക്ക് വോട്ടില്ലെന്ന്....'

മുരളി മനോഹർ ജോഷിക്ക് പകരം ഉത്തർപ്രദേശിലെ മന്ത്രി സത്യദേവ് പചൗരിയാണ് കാൺപൂരിൽ മത്സരിക്കുന്നത്. വരുൺ ഗാന്ധി കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് പുതിയ സ്ഥാനാർത്ഥി പട്ടിക. പിലിഭിത്തിൽ വരുൺ ഗാന്ധിയുടെ പേരുൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്.

Maneka Gandhi and Varun gandhi

വരുൺ ഗാന്ധിയുടെ അമ്മയും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധി ഉത്തർ പ്രദേശിലെ സുൽത്താൻ പൂരിൽ നിന്ന് ജനവിധി തേടും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിലിഭിത്തിൽ മേനകാ ഗാന്ധിയും സുൽത്താൻ പൂരിൽ വരുൺ ഗാന്ധിയുമായിരുന്നു മത്സരിച്ചിരുന്നത്. ബി.ജെ പിയിൽ അംഗത്വം എടുത്ത നടിയും മുൻ സമാജ് വാദി പാർട്ടി എംപിയുമായ ജയപ്രദ ഉത്തർപ്രദേശിലെ രാംപൂരിൽ മത്സരിക്കും. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അസം ഖാനെതിരെയാണ് ജയപ്രദയുടെ മത്സരം.

ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ ചണ്ടോളിയിൽ നിന്നാണ് മത്സരിക്കുക.
കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ റീത്ത ബഹുഗുണ ജോഷി അലഹബാദിൽ നിന്നും ജനവിധി തേടും. കേന്ദ്ര റെയിൽവെ സഹമന്ത്രി മനോജ് സിൻഹ ഗാസിർപൂരിൽ നിന്ന് ജനവിധി തേടും.

English summary
Lok Sabha polls: BJP fields Maneka Gandhi from Sultanpur, son Varun from Pilibhit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X