തരൂരടക്കം 5 പേര് സത്യപ്രതിജ്ഞ ചെയ്തില്ല, ഇടഞ്ഞ് തൃണമൂല്‍; സ്പീക്കര്‍ സ്ഥാനത്തേക്ക് ജയമുറപ്പിച്ച് ബിര്‍ള
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎക്കായി മുന്‍ സ്പീക്കറും ബിജെപി എംപിയുമായ ഓം ബിര്‍ളയും ഇന്ത്യാ മുന്നണിക്കായി കൂടുതല്‍ കാലം പാര്‍ലമെന്റേറിയനായ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷുമാണ് മത്സരിക്കുന്നത്. ഇന്നലെ തന്നെ ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണം എന്ന കീഴ്വഴക്കം പാലിക്കുമോ എന്നതില്‍ കേന്ദ്രം വ്യക്തത വരുത്താതിരുന്നതോടെയാണ് ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 543 അംഗ ലോക്സഭയില്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതോടെ അംഗബലം 542 ആണ്. ഈ സാഹചര്യത്തില്‍ 271 വോട്ടാണ് സ്പീക്കര്‍ പോസ്റ്റിന് ലഭിക്കേണ്ട വോട്ടുകള്‍.

എന്നാല്‍ ലോക്സഭയിലെ ഏഴ് എംപിമാരുടെ സത്യപ്രതിജ്ഞ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതില്‍ അഞ്ചും ഇന്ത്യാ സഖ്യത്തിലെ എംപിമാരാണ്. ഇതിനാല്‍ അവര്‍ക്ക് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ്വാദി പാര്‍ട്ടിയുടെ അഫ്സല് അന്‍സാരി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യാനുളളത്.
കൂടാതെ രണ്ട് സ്വതന്ത്രരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വിജയം ഹാജരായ എംപിമാരുടെ എണ്ണത്തെയും വോട്ടെടുപ്പിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഈ ഏഴ് എംപിമാരുടെ അഭാവം മൊത്തം സംഖ്യയും ഭൂരിപക്ഷവും കുറയ്ക്കും. ഇതോടെ ഭൂരിപക്ഷത്തിന് വേണ്ട വോട്ട് 269 ആയി മാറും. നിലവിലെ സാഹചര്യത്തില്‍ ഓം ബിര്‍ളയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
2014, 2019 വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് ഇത്തവണ സ്വന്തമായി ഭൂരിപക്ഷം നേടാനായിരുന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎ ക്യാംപിലെത്തിയ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിനെയും ആശ്രയിച്ചാണ് മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരിച്ചത്. ബിജെപിക്ക് ഒറ്റക്ക് 240 സീറ്റാണ് ഉളളത്. എന്‍ഡിഎ കക്ഷികള്‍ എല്ലാവരും ചേരുമ്പോള്‍ 293 ആയി ഇത് ഉയരും.
ഇത് കൂടാതെ വൈ എസ് ആര് കോണ്‍ഗ്രസിന്റെ നാല് എംപിമാരുടെ പിന്തുണയും ഓം ബിര്‍ളക്ക് ലഭിക്കും എന്ന് വ്യക്തമായിട്ടുണ്ട്. അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ ബാദല്‍, നാഗിന എംപി ചന്ദ്രശേഖര്‍ ആസാദ്, ഷില്ലോങ് എംപി റിക്കി ആന്‍ഡ്രൂ സിങ്കോണ്‍ എന്നിവരുടെ പിന്തുണയും ബിജെപി തേടുന്നു. അങ്ങനെയെങ്കില്‍ 300 വോട്ട് എന്ന് മാന്ത്രികസംഖ്യ മറികടക്കാനും ബിജെപിക്കാകും.
മറുവശത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രതിപക്ഷ ബെഞ്ചും ശക്തമാണ്. 232 എംപിമാരാണ് പ്രതിപക്ഷത്തുള്ളത്. അതിനാല്‍ ശക്തമായ മത്സരം കാഴ്ച വെക്കാം എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതേസമയം സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. തൃണമൂല്‍ ഒഴികെയുള്ള എല്ലാ പ്രധാന ഇന്ത്യാ ബ്ലോക്ക് അംഗങ്ങളും കൊടിക്കുന്നില്‍ സുരേഷിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വെച്ചിരുന്നു.
കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ആലോചിച്ചിരുന്നില്ലെന്നും ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നു. 29 എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications