Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിശ്ചിതത്വം നീങ്ങി; കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുമെന്ന് തൃണമൂല്‍

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കൊടിക്കുന്നില്‍ സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തങ്ങളോട് കൂടിയാലോചിക്കാതെയാണ് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

'ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി കൊടിക്കുന്നില്‍ സുരേഷിനെ നിര്‍ത്തുന്നതിന് മുമ്പ് തന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ആലോചിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഏകപക്ഷീയമാണ്,' എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി പറഞ്ഞിരുന്നത്. തൃണമൂല്‍ ഒഴികെയുള്ള എല്ലാ പ്രധാന ഇന്ത്യാ ബ്ലോക്ക് അംഗങ്ങളും കൊടിക്കുന്നില്‍ സുരേഷിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പ് വെച്ചിരുന്നു.

Lok Sabha Speaker

29 എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ഉള്ളത്. തൃണമൂല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നേക്കും എന്ന അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് വ്യക്തത വരുത്തി പാര്‍ട്ടി വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. തൃണമൂലിന്റെ ഡെറക് ഒബ്രിയാനും കല്യാണ്‍ ബാനര്‍ജിയും കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ ബ്ലോക്ക് മീറ്റിംഗില്‍ പങ്കെടുത്തെന്നും എല്ലാം അനിശ്ചിതത്വങ്ങളും നീക്കിയെന്നും കൊടിക്കുന്നില്‍ സുരേഷും പിന്നീട് വ്യക്തമാക്കി.

മൂന്ന് തവണ എംപിയും കഴിഞ്ഞ ലോക്സഭയില്‍ സ്പീക്കറുമായ ബിര്‍ള ഇത്തവണയും സ്പീക്കര്‍ സ്ഥാനത്തെത്തും എന്ന് ഉറപ്പാണ്. ഏഴ് എംപിമാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. കേരളത്തിലെ വയനാട് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. അതായത് 535 എംപിമാരാണ് നിലവില്‍ ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. 268 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഓം ബിര്‍ളക്ക് 293 എന്‍ഡിഎ എംപിമാരുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാല് എംപിമാരുടെയും പിന്തുണയുണ്ട്. 300 കടക്കാന്‍ മറ്റ് എംപിമാരുമായി ബിജെപി ചര്‍ച്ച നടത്തുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മറുവശത്ത് കൊടിക്കുന്നില്‍ സുരേഷിന് 227 പേരുടെ പിന്തുണയാണ് ഉള്ളത്. സത്യപ്രതിജ്ഞ ചെയ്യാത്ത ഏഴ് എംപിമാരില്‍ അഞ്ചും പ്രതിപക്ഷത്തുള്ളവരാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. പൊതുവേ സമവായത്തോടെയാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി എത്തിയിരുന്നു. പ്രതിപക്ഷ ബഞ്ചില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമോ പ്രതിപക്ഷത്തിന്റെ അവകാശവാദമോ തങ്ങള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പരമ്പരാഗതമായി ഒരു പ്രതിപക്ഷ എംപിക്ക് ലഭിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കഴിഞ്ഞ ലോക്സഭയില്‍ ഒഴിഞ്ഞിരിക്കുകയായിരുന്നു. 2014 ല്‍ ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ എം തമ്പി ദുരൈയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

1952 -ല്‍ ആദ്യമായി ജി വി മാവലങ്കറും ശങ്കര്‍ ശാന്താറാമും തമ്മിലായിരുന്നു ആദ്യമായി ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടായത്. 1967 -ല്‍ നീലം സഞ്ജീവ റെഡ്ഡിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളായ ശങ്കര്‍ ശാന്താറാം മോറും ടെന്നിറ്റി വിശ്വനാഥനും ജഗന്നാഥറാവു ജോഷിയും തമ്മിലും. പിന്നീട് 1976 -ലെ അടിയന്തരാവസ്ഥക്കാലത്ത് ബലിഗ്രാം ഭഗത്തും ജഗന്നാഥ റാവുവും തമ്മിലായിരുന്നു മത്സരം. ഈ കാലങ്ങളിലെല്ലാം ഭരണകക്ഷിയുടെ നോമിനികളാണ് വിജയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+