എല്‍പിജി അല്ല എല്‍എന്‍ജി; രണ്ടും വരുന്നത് ഗള്‍ഫില്‍ നിന്ന്, ഉപയോഗവും രണ്ട്, ഇക്കാര്യം അറിയാമോ
ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് ആണ് എല്‍എന്‍ജി. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ആണ് എല്‍പിജി. രണ്ടും ഇന്ധനങ്ങളാണെങ്കിലും ഘടനയും ഉപയോഗവും വ്യത്യസ്തമാണ്. എല്‍എന്‍ജി ഖനനം ചെയ്ത് എടുക്കുന്ന വാതകത്തെ തണുപ്പിച്ചാണ് ഉണ്ടാക്കുന്നത്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നതാണ് എല്‍പിജി. എല്‍എന്‍ജിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് മിഥൈനും എല്‍പിജിയില്‍ പ്രൊപ്പേന്‍, ബ്യൂട്ടേന് എന്നീ വാതകങ്ങളുമാണ്.
ഖനനം ചെയ്തെടുക്കുന്ന വാതകം ഏകദേശം മൈനസ് 162 ഡിഗ്രിയിലേക്ക് തണുപ്പിച്ചാണ് എല്‍എന്‍ജി ആക്കി മാറ്റുന്നതാണ്. എങ്കില്‍ മാത്രമേ ഇവ കയറ്റുമതി ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എല്‍പിജി സാധാരണ താപനിലയില്‍ തന്നെ ദ്രാവക രൂപത്തിലാക്കി മാറ്റാം. അതുകൊണ്ടാണ് ഇവ വീടുകളില്‍ പാചക വാതകമായി ഉപയോഗിക്കുന്നത്.

എല്‍എന്‍ജി അപകട സാധ്യത കുറവാണ്. ചോര്‍ച്ചയുണ്ടായാല്‍ വേഗത്തില്‍ അന്തരീക്ഷത്തില്‍ കലരും. എന്നാല്‍ എല്‍പിജി ഇത്തരത്തില്‍ കലരില്ല. അതുകൊണ്ടുതന്നെ അപകട സാധ്യത കൂടുതലാണ്. കപ്പലുകള്‍, ട്രക്കുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ഇന്ധനമായിട്ടാണ് എല്‍എന്‍ജി പ്രധാനമായും ഉപയോഗിക്കുന്നത്. അതേസമയം, എല്‍പിജി പാചക ആവശ്യത്തിനും വാഹനങ്ങളില്‍ ഇന്ധനമായും ഉപയോഗിക്കുന്നു.
എല്‍എന്‍ജിയെ ഒരിക്കലും എല്‍പിജി ആക്കി മാറ്റാന്‍ സാധ്യമല്ല. രാസഘടനയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. എല്‍എന്‍ജി സൂക്ഷിക്കുന്ന ടാങ്കുകളില്‍ എല്‍പിജി സൂക്ഷിക്കാന്‍ സാധിക്കില്ല. എല്‍എന്‍ജിക്ക് മൈനസ് 162 ഡിഗ്രി തണുപ്പ് ആവശ്യമാണ്. എന്നാല്‍ വാതക സംസ്കരണ പ്ലാന്റുകളില്‍ വാതക മിശ്രിതത്തില്‍ നിന്ന് പ്രൊപ്പേനും ബ്യൂട്ടേനും വേര്‍ത്തിരിച്ച് എടുത്ത് എല്‍പിജി നിര്‍മിക്കാറുണ്ട്.
സിഎന്‍ജി, പിഎന്‍ജി എന്താണെന്ന് അറിയാമോ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്‍എന്‍ജി, എല്‍പിജി എന്നിവയുടെ കാര്യത്തില്‍ ചില സാമ്യതകളുണ്ട്. രണ്ടും പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. പ്രധാനമായും ഖത്തറില്‍ നിന്ന്. അടുത്ത കാലത്ത് ഇന്ത്യയില്‍ എല്‍പിജിയുടെ ആവശ്യം കൂടിയിട്ടുണ്ട്. 'എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍' പോലുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഇതിന് കാരണം.
ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ ഏകദേശം 40 ശതമാനമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം എല്‍പിജിയും ഇറക്കുമതി ചെയ്യുകയാണ്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എല്‍പിജി ഇറക്കുന്നത്. വിറക് ഉപയോഗം കുറഞ്ഞതോടെ ഇന്ത്യയില്‍ എല്‍പിജി ഉപയോഗം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എല്‍എന്‍ജിക്ക് വേണ്ടി ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നു.
വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാതകമാണ് സിഎന്‍ജി അഥവാ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്. പെട്രോള്‍, ഡീസല്‍ എന്നിവയേക്കാള്‍ മലിനീകരണവും ചെലവും കുറവാണ് ഇതിന്. അതേസമയം, പൈപ്പ് ലൈന്‍ വഴി വാതകം വീടുകളിലേക്കും വ്യവസായ ശാലകളിലേക്കും എത്തിക്കുന്നതിനെ പിഎന്‍ജി അഥവാ പൈപ്ഡ് നാച്വറല്‍ ഗ്യാസ് എന്നാണ് പറയുക. ഇത് എല്‍പിജിക്ക് ബദലായി വീടുകളില്‍ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് അനുസരിച്ച് ബില്ല് അടയ്ക്കേണ്ടി വരും.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications