എല്‍പിജി അല്ല എല്‍എന്‍ജി; രണ്ടും വരുന്നത് ഗള്‍ഫില്‍ നിന്ന്, ഉപയോഗവും രണ്ട്, ഇക്കാര്യം അറിയാമോ
ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് ആണ് എല്‍എന്‍ജി. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ആണ് എല്‍പിജി. രണ്ടും ഇന്ധനങ്ങളാണെങ്കിലും ഘടനയും ഉപയോഗവും വ്യത്യസ്തമാണ്. എല്‍എന്‍ജി ഖനനം ചെയ്ത് എടുക്കുന്ന വാതകത്തെ തണുപ്പിച്ചാണ് ഉണ്ടാക്കുന്നത്. ക്രൂഡ് ഓയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നതാണ് എല്‍പിജി. എല്‍എന്‍ജിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് മിഥൈനും എല്‍പിജിയില്‍ പ്രൊപ്പേന്‍, ബ്യൂട്ടേന് എന്നീ വാതകങ്ങളുമാണ്.
ഖനനം ചെയ്തെടുക്കുന്ന വാതകം ഏകദേശം മൈനസ് 162 ഡിഗ്രിയിലേക്ക് തണുപ്പിച്ചാണ് എല്‍എന്‍ജി ആക്കി മാറ്റുന്നതാണ്. എങ്കില്‍ മാത്രമേ ഇവ കയറ്റുമതി ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എല്‍പിജി സാധാരണ താപനിലയില്‍ തന്നെ ദ്രാവക രൂപത്തിലാക്കി മാറ്റാം. അതുകൊണ്ടാണ് ഇവ വീടുകളില്‍ പാചക വാതകമായി ഉപയോഗിക്കുന്നത്.

എല്‍എന്‍ജി അപകട സാധ്യത കുറവാണ്. ചോര്‍ച്ചയുണ്ടായാല്‍ വേഗത്തില്‍ അന്തരീക്ഷത്തില്‍ കലരും. എന്നാല്‍ എല്‍പിജി ഇത്തരത്തില്‍ കലരില്ല. അതുകൊണ്ടുതന്നെ അപകട സാധ്യത കൂടുതലാണ്. കപ്പലുകള്‍, ട്രക്കുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ഇന്ധനമായിട്ടാണ് എല്‍എന്‍ജി പ്രധാനമായും ഉപയോഗിക്കുന്നത്. അതേസമയം, എല്‍പിജി പാചക ആവശ്യത്തിനും വാഹനങ്ങളില്‍ ഇന്ധനമായും ഉപയോഗിക്കുന്നു.
എല്‍എന്‍ജിയെ ഒരിക്കലും എല്‍പിജി ആക്കി മാറ്റാന്‍ സാധ്യമല്ല. രാസഘടനയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. എല്‍എന്‍ജി സൂക്ഷിക്കുന്ന ടാങ്കുകളില്‍ എല്‍പിജി സൂക്ഷിക്കാന്‍ സാധിക്കില്ല. എല്‍എന്‍ജിക്ക് മൈനസ് 162 ഡിഗ്രി തണുപ്പ് ആവശ്യമാണ്. എന്നാല്‍ വാതക സംസ്കരണ പ്ലാന്റുകളില്‍ വാതക മിശ്രിതത്തില്‍ നിന്ന് പ്രൊപ്പേനും ബ്യൂട്ടേനും വേര്‍ത്തിരിച്ച് എടുത്ത് എല്‍പിജി നിര്‍മിക്കാറുണ്ട്.
സിഎന്‍ജി, പിഎന്‍ജി എന്താണെന്ന് അറിയാമോ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്‍എന്‍ജി, എല്‍പിജി എന്നിവയുടെ കാര്യത്തില്‍ ചില സാമ്യതകളുണ്ട്. രണ്ടും പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. പ്രധാനമായും ഖത്തറില്‍ നിന്ന്. അടുത്ത കാലത്ത് ഇന്ത്യയില്‍ എല്‍പിജിയുടെ ആവശ്യം കൂടിയിട്ടുണ്ട്. 'എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍' പോലുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഇതിന് കാരണം.
ഇന്ത്യയില്‍ ആവശ്യമുള്ളതിന്റെ ഏകദേശം 40 ശതമാനമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനം എല്‍പിജിയും ഇറക്കുമതി ചെയ്യുകയാണ്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എല്‍പിജി ഇറക്കുന്നത്. വിറക് ഉപയോഗം കുറഞ്ഞതോടെ ഇന്ത്യയില്‍ എല്‍പിജി ഉപയോഗം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. എല്‍എന്‍ജിക്ക് വേണ്ടി ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നു.
വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാതകമാണ് സിഎന്‍ജി അഥവാ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്. പെട്രോള്‍, ഡീസല്‍ എന്നിവയേക്കാള്‍ മലിനീകരണവും ചെലവും കുറവാണ് ഇതിന്. അതേസമയം, പൈപ്പ് ലൈന്‍ വഴി വാതകം വീടുകളിലേക്കും വ്യവസായ ശാലകളിലേക്കും എത്തിക്കുന്നതിനെ പിഎന്‍ജി അഥവാ പൈപ്ഡ് നാച്വറല്‍ ഗ്യാസ് എന്നാണ് പറയുക. ഇത് എല്‍പിജിക്ക് ബദലായി വീടുകളില്‍ ഉപയോഗിക്കാം. ഉപയോഗിക്കുന്നതിന് അനുസരിച്ച് ബില്ല് അടയ്ക്കേണ്ടി വരും.
-
ട്രെയിനുകളിലും പ്രതിസന്ധി; ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം: ഭക്ഷണത്തിന്റെ തുക മടക്കി നല്‍കും -
ഖത്തറിൽ നിന്നും എത്തിയില്ലെങ്കിലും കുഴപ്പമില്ല; യുഎസിൽ നിന്നടക്കം എൽപിജി വരും..നിർണായക നീക്കം -
ഭക്ഷണത്തിന്റെ ബില്ലിനൊപ്പം 30 രൂപ ഗ്യാസ് ചാര്‍ജ്; ബെംഗളൂരുവില്‍ ഹോട്ടലുകള്‍ക്കെതിരേ പ്രതിഷേധം -
എൽപിജി ക്ഷാമം: ഇനി ദിവസം രണ്ട് നേരം മാത്രം ഭക്ഷണം, പിജി മെനുവിൽ നിന്ന് ദോശയും പൂരിയും ചപ്പാത്തിയും ഔട്ട് -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
എല്‍പിജി അടുത്ത സ്വര്‍ണമാകുമോ? രാജ്യം വിലക്കയറ്റത്തിലേക്കോ? യുദ്ധം വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങള്‍ -
എല്‍പിജി ക്ഷാമം: ഓര്ഡറുകളില്ലാതെ സ്വിഗ്ഗിയും സൊമാറ്റോയും; ഡെലിവറി തൊഴിലാളികളും പ്രതിസന്ധിയില്‍ -
എന്താണ് എൽപിജി? ഇന്ത്യൻ അടുക്കളകളുടെ നട്ടെല്ല്, ഉത്പാദനം മുതൽ വിതരണം വരെ പല കടമ്പകൾ, എല്ലാമറിയാം -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
ഇന്ത്യയിലെ എൽപിജി പ്രതിസന്ധിയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? നയ പരാജയമല്ല, കാരണം ആഗോള ഊർജ്ജ ആഘാതം -
എൽപിജി കിട്ടാനില്ല; ഇൻഡക്ഷൻ കുക്കറുകൾക്കായി ജനങ്ങളുടെ നെട്ടോട്ടം -
എല്‍പിജി ക്ഷാമം: സ്കൂളുകളിലെ ഉച്ചഭക്ഷണം മുടങ്ങരുത്; വിറക് ഉപയോഗിക്കാന്‍ അനുമതി -
സിലിണ്ടർ വിലയും ക്ഷാമവും പേടിക്കണ്ട; പാചകത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ലാഭം ഉറപ്പ്! -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം















Click it and Unblock the Notifications