Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി തീരുവയില്ല... ലോകവിപണിയില്‍ ഇന്ത്യയുടെ ഊഴമെന്ന് യൂസഫ് അലി

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 56-ാമത് വാര്‍ഷിക യോഗത്തില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവച്ചതിനാല്‍, എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഇപ്പോള്‍ ലോക വിപണികളില്‍ തീരുവ രഹിതമായും തിരിച്ചും പ്രവേശിക്കാന്‍ കഴിയുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി. ഈ കരാര്‍ ഇന്ത്യയ്ക്ക് ലോകമെമ്പാടും ഫലപ്രദമായ വ്യാപാര അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും കൃഷിക്കും വ്യോമയാനത്തിനും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയ്ക്ക് പിന്നാലെ മറ്റ് രാജ്യങ്ങളുമായും ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ ഇന്ത്യന്‍ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭാപ്തി വിശ്വാസമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Lulu Group Chairman MA Yusuff Ali

'വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഞാന്‍ ഇവിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്, അവരെല്ലാം വളരെ നിക്ഷേപക സൗഹൃദമുള്ളവരാണ്. ഗുജറാത്ത് ഉപമുഖ്യമന്ത്രി, ഉത്തര്‍പ്രദേശ് ധനമന്ത്രി, നിക്ഷേപ അനുകൂല നയങ്ങളെ പിന്തുണയ്ക്കുന്ന മറ്റുള്ളവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. ഞങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കും. എനിക്ക് ധാരണാപത്രങ്ങളില്‍ വിശ്വാസമില്ല. ഞാന്‍ കരാറുകളില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ. ഇന്ത്യയില്‍ തന്നെ ഞങ്ങള്‍ കരാറുകളില്‍ ഒപ്പുവെക്കും,' അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കണം എന്നും നമ്മുടെ ചിന്താശേഷിയുള്ള നേതാക്കള്‍ അതിനനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും എന്നും യൂസഫ് അലി പറഞ്ഞു. നേരത്തെ ഇന്ത്യ ശക്തവും ആത്മവിശ്വാസമുള്ളതുമായ ഒരു സമ്പദ് വ്യവസ്ഥയാണ് എന്നും ബാഹ്യ ശക്തികള്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും യൂസഫ് അലി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് രാജ്യം.

'ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്ഥിരതയും ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇന്ത്യ ഒരു മികച്ച രാജ്യമാണ്. ആര്‍ക്കും അതില്‍ അസാധാരണമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുന്നതിലേക്ക് നീങ്ങുകയാണ്. ഞാന്‍ സൂചിപ്പിച്ചതു പോലെ, ഇന്ത്യയുടെ സാഹചര്യങ്ങള്‍ അസാധാരണമായി ആര്‍ക്കും നിര്‍ദ്ദേശിക്കാന്‍ കഴിയില്ല,'' അദ്ദേഹം പറഞ്ഞു.

അതേസമയം നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പരസ്പരം സജീവമായി മത്സരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും തലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ആഗോള മൂലധനത്തെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ നിക്ഷേപക സൗഹൃദ നയങ്ങളും പുതിയ നിയന്ത്രണങ്ങളും പ്രദര്‍ശിപ്പിക്കുകയാണ് എന്നും യൂസഫ് അലി പറഞ്ഞു.

അതിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടിയില്‍ അന്താരാഷ്ട്ര നിക്ഷേപകര്‍ ഇന്ത്യയെ ഒരു 'പ്രകാശബിന്ദു' എന്ന് വിശേഷിപ്പിക്കുകയാണ് എന്ന് കേന്ദ്ര കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സുസ്ഥിര വളര്‍ച്ചയില്‍ നിക്ഷേപിക്കാന്‍ വിശ്വസനീയമായ ഒരു സ്ഥലം തേടുന്നവര്‍ക്ക് രാജ്യത്തിന്റെ പുരോഗതിയും ജനാധിപത്യ സംവിധാനവും അതിനെ ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യഥാര്‍ത്ഥ കണക്കില്‍ 6 മുതല്‍ 8 ശതമാനം വരെയും നാമമാത്ര കണക്കില്‍ 10 മുതല്‍ 13 ശതമാനം വരെയും വളര്‍ച്ച തുടരുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+