ഭർത്താവിനെ മദ്യം കൊടുത്ത് മയക്കി, യുവതിയെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവ് അറസ്റ്റിൽ!
ഭോപ്പാൽ: ബലാത്സംഗ കേസിൽ ബിജെപി മാധ്യമ വിഭാഗം നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി മധ്യപ്രദേശ് മാധ്യമ വിഭാഗം നേതാവ് ദേവേന്ദ്ര തമ്രകർ ആണ് അറസ്റ്റിലായിരിക്കുന്നത്. ഞായറാഴ്ച സിങ്ക്രൗലി ജില്ലയിൽ നിന്നാണ് ദേവേന്ദ്ര അറസ്റ്റിലായിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയെ ദേവേന്ദ്രയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ദേവേന്ദ്രയുടെ ഫാമിലെ ജീവനക്കാരിയായ യുവതിയെ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ കേസിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ബിജെപി വാദം.
പരാതി നൽകിയത് ഒരു മാസം കഴിഞ്ഞ്
നവംബർ 30നാണ് യുവതി ബലാത്സംഗത്തിന് ഇരയായതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ പരാതി നൽകിയത് ഡിസംബർ 31നായിരുന്നു യുവതി പരാതി നൽകിയത്. സംഭവ ദിവസം വീട്ടിലെത്തിയ ദേവേന്ദ്ര, താൻ വാരണാസിയിലേക്ക് പോവുകയാണെന്നും തങ്ങളും ഒപപ്പം ചെല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അവിടെ സുഹൃത്തിന്റെ ഖനിയിൽ ജോലി നൽകാമെന്നായിരുന്നു ദേവേന്ദ്രയുടെ വാഗ്ദാനം.
ഭർത്താവ് മദ്യ ലഹരിയിൽ
ദേവേന്ദ്രയുടെ
കാറിൽ
രണ്ട്
പേരെയും
സിങ്ക്രൗയിൽ
എത്തിച്ചു.
യുവതിയുടെ
ഭർത്താവിനെ
മദ്യശാലയിൽ
കൊണ്ടുപോയി
സത്ക്കരിച്ചു.
ഭർത്താവ്
മദ്യ
ലഹരിയിൽ
ആയതോടെ
യുവതിയോട്
സുഹൃത്തിന്റെ
ഖനിയിലേക്ക്
വരാൻ
ദേവേന്ദ്ര
ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ
ഒറ്റപ്പെട്ട
സ്ഥലത്ത്
കൊണ്ടുപോയി
യുവതിയുടെ
എതിർപ്പ്
വകവെക്കാതെ
ബലാത്സംഗം
ചെയ്യുകയായിരുന്നു.
സംഭവം
പുറത്ത്
അറിഞ്ഞാൽ
പ്രത്യാഘാതം
നേരിടേണ്ടി
വരുമെന്ന്
ഭീഷണിപ്പെടുത്തിയതായും
യുവതി
പരാതിയിൽ
വ്യക്തമാക്കുന്നു.
വ്യാജ പരാതി
പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരിക്കിയെന്നും ഇയാള്‍ ഇപ്പോള്‍ റിമാന്‍റിലാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം തമ്രാക്കറിനെതിരെ നല്‍കിയിരിക്കുന്ന പരാതി വ്യാജമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. വ്യാജമായ കുറ്റങ്ങളാണ് ദേവേന്ദ്രയുടെ മേൽ ചുമത്തിയിരിക്കുന്നതെന്ന് എസ്പിക്ക് സമർപ്പിച്ച നിവേദനത്തിൽ ബിജെപി ആരോപിക്കുന്നു.
പോലീസിന്റെ ഒത്തുകളി
പ്രദേശത്തെ കോൺഗ്രസ് എംഎൽഎയുടെ വ്യാജ ജാതി സർട്ടിഫിക്കറ്റ് തമ്രാക്കർ ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ തമ്രാക്കര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്‍റെ പേരിലുള്ള ശത്രുതയാണ് പീഡനക്കേസിന് ആധാരമെന്നാണ് ബിജെപിയുടെ ആരോപണം. പോലീസ് സർക്കാരിന്റഎ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.