കൊവിഡ് മരണങ്ങൾ മധ്യപ്രദേശ് മറച്ചുവെക്കുന്നു? സർക്കാർ കണക്കുകളിൽ പൊരുത്തക്കേട്, സ്ഥലമില്ലാതെ ശ്മശാനങ്ങൾ
ഭോപ്പാൽ: കൊറോണ വൈറസ് കേസുകൾ വ്യാപിക്കുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് മരണ സംഖ്യ വർധിക്കുന്നു. ഇതോടെ സംസ്ഥാനത്ത് നിരവധി ശ്മശാനുങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ പുറത്തുവിട്ട വിവരങ്ങളിലെ മരണസംഖ്യയും ശ്മശാനങ്ങളിൽ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണവും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നു. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിനുശേഷം ഭോപ്പാലിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതെന്നാണ് ആളുകൾ സാക്ഷ്യപ്പെടുത്തുന്നത്.
ശവസംസ്കാര ചടങ്ങുകൾ നടത്താനായി പലരും റോഡരികിൽ കാത്തുനിൽക്കുകയും ചിതകൾ സ്ഥാപിക്കാൻ ഇടം തേടിക്കൊണ്ട് പലയിടങ്ങളിലും റോഡരുകുകളിൽ മൃതദേഹങ്ങളുമായി ആംബുലൻസുകൾ നിരന്നുനിൽക്കുന്ന കാഴ്ചയാണുള്ളത്. ഇതിനായി ശവസംസ്കാര ചടങ്ങുകൾ നിർവ്വഹിക്കാനായി ആളുകൾ മൂന്ന് നാല് മണിക്കൂർ വരെ കാത്തുനിൽക്കുകയാണ്. ശ്മശാനത്തിൽ സ്ഥലമില്ലാത്തതിനാൽ പലർക്കും അന്ത്യകർമങ്ങൾ നടത്താൻ കഴിയുന്നില്ലെന്നും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ഭോപ്പാലിലെ ഭദ്ഭാദ ശ്മശാനത്തിൽ തിങ്കളാഴ്ച സംസ്കരിക്കാനെത്തിച്ചത് കോവിഡ് മരിച്ച 37 ആളുകളുടെ മൃതദേഹങ്ങളായിരുന്നു. എന്നിരുന്നാലും, സംസ്ഥാനത്ത് തിങ്കളാഴ്ച 37 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നത്. മധ്യപ്രദേശിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണം സംബന്ധിച്ച കണക്കുകളിലും പൊരുത്തക്കേട് പ്രകടമാണ്.
ഏപ്രിൽ എട്ടിന് ഭോപ്പാലിൽ കൊവിഡ് പ്രോട്ടോക്കോളുകൾ പ്രകാരം 41 കോവിഡ് മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. എന്നാൽ അന്നത്തെ മെഡിക്കൽ ബുള്ളറ്റിനിൽ സംസ്ഥാനത്ത് 27 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ 9 ന് ഭോപ്പാലിൽ 35 മൃതദേഹങ്ങൾ സംസ്‌കരിച്ചുവെങ്കിലും സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ കണക്കുകൾ പ്രകാരം 23 കോവിഡ് മരണങ്ങളാണ് ബുള്ളറ്റിനിൽ പരാമർശിക്കുന്നത്.
ഏപ്രിൽ 10 ന് 56 മൃതദേഹങ്ങൾ ഭോപ്പാലിൽ സംസ്‌കരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊറോണ വൈറസ് മൂലം 24 പേർ മരിച്ചു. ഏപ്രിൽ 11 ന് നഗരത്തിൽ 68 മൃതദേഹങ്ങൾ സംസ്‌കരിച്ചു. സംസ്ഥാനത്ത് ആകെ 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 12 ന് 59 മൃതദേഹങ്ങൾ നഗരത്തിൽ സംസ്‌കരിച്ചു. 37 ദ്യോഗിക ബുള്ളറ്റിൻ സംസ്ഥാനത്ത് 37 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ സംസ്ഥാനത്ത് മരണസംഖ്യ റിപ്പോർട്ട് ചെയ്യുന്നതിൽ പാകപ്പിഴകളില്ലെന്ന്
സർക്കാർ വ്യക്തമാക്കി. മരണസംഖ്യ മറച്ചുവെക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് ഒരു അവാർഡും ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. കൊവിഡ് ചൊവ്വാഴ്ച കേസുകളിൽ മധ്യപ്രദേശിൽ ചൊവ്വാഴ്ച ഏറ്റവുമധികം വർധനയുണ്ടായിട്ടുള്ളത്. 8,998 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,53,632 ആയി. ആയി ഉയർന്നു.












Click it and Unblock the Notifications