തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്ത്
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്ത്:
ഭോപ്പാല്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി മധ്യപ്രദേശ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്തെത്തുന്നത്. 5,433 കേസുകള്‍ ആണ് 2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ 54 കേസുകളിലെ ഇരകള്‍ ആറ് വയസ്സിന് താഴെയുള്ളവരാണ്. ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ 2016ലും 2017ലും സംസ്ഥാനം ഒന്നാമതെത്തിയിരുന്നു. 4,335 കേസുകളോടെ രാജസ്ഥാന്‍ തൊട്ടുപിന്നാലെയുണ്ട്. ഉത്തര്‍പ്രദേശ് (3,946), മഹാരാഷ്ട്ര (2,142), ഛത്തീസ്ഗഡ് (2,091) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
'സുപ്രീം കോടതി ഇത്തവണ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല'; കശ്മീർ ഉത്തരവിൽ നന്ദി പറഞ്ഞ് ഗുലാം നബി ആസാദ്
നാഷണല്‍
ക്രൈം
റെക്കോര്‍ഡ്‌സ്
ബ്യൂറോ
ബുധനാഴ്ച
പുറത്തിറക്കിയ
റിപ്പോര്‍ട്ട്
പ്രകാരം
2018ല്‍
രജിസ്റ്റര്‍
ചെയ്ത
രാജ്യത്തെ
ആകെയുള്ള
33,356
ബലാത്സംഗ
കേസുകളില്‍
16
ശതമാനത്തിലധികവും
റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്
മധ്യപ്രദേശില്‍
നിന്നാണ്.
എന്നാല്‍,
2017നെ
അപേക്ഷിച്ച്
2018ല്‍
രജിസ്റ്റര്‍
ചെയ്ത
ബലാത്സംഗ
കേസുകളുടെ
എണ്ണം
കുറവാണ്.
2017ല്‍
സംസ്ഥാനത്ത്
5,562
കേസുകളാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതെന്ന്
കുറ്റകൃത്യ
വിവരങ്ങള്‍
ശേഖരിക്കുകയും
വിശകലനം
ചെയ്യുകയും
ചെയ്യുന്ന
സര്‍ക്കാര്‍
ഏജന്‍സിയായ
എന്‍സിആര്‍ബിയുടെ
റിപ്പോര്‍ട്ട്
വെളിപ്പെടുത്തുന്നു.
അതേസമയം, 4,882 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2016നെ അപേക്ഷിച്ച് 2018ല്‍ സംസ്ഥാനത്ത് ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള ഇരകളുള്ള 2,841 ബലാത്സംഗ കേസുകള്‍ 2018ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 54 കേസുകളിലെ ഇരകള്‍ ആറ് വയസ്സിന് താഴെയുള്ളവരാണ്. 142 ഇരകള്‍ 6 മുതല്‍ 12 വയസ്സ് വരെയുള്ളവരാണ്. 2018ല്‍ സംസ്ഥാനത്തെ 1,143 കേസുകളിലെ ഇരകള്‍ 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം 1,502 കേസുകളിലെ ഇരകള്‍ 16നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2016ലെ
കണക്കുകള്‍
പ്രകാരം
മധ്യപ്രദേശിലെ
2,479
ബലാത്സംഗ
കേസുകളിലെ
ഇരകള്‍
18
വയസ്സിന്
താഴെയുള്ളവരാണ്.
ഇവയില്‍
ആറ്
വയസ്സിന്
താഴെയുള്ള
39
പെണ്‍കുട്ടികളും
ഉള്‍പ്പെടുന്നു.
2017ല്‍
18
വയസ്സിന്
താഴെയുള്ള
പെണ്‍കുട്ടികള്‍
ഇരകളായുള്ള
3,082
ബലാത്സംഗ
കേസുകളും
ആറ്
വയസ്സിന്
താഴെയുള്ള
50
കേസുകളും
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.
മധ്യപ്രദേശ്
പ്രോസിക്യൂഷന്‍
വകുപ്പ്
നല്‍കിയ
റിപ്പോര്‍ട്ട്
പ്രകാരം
2018ല്‍
18
ബലാത്സംഗക്കേസുകളിലെ
പ്രതികള്‍ക്ക്
സംസ്ഥാനത്തെ
കോടതികള്‍
വധശിക്ഷ
നല്‍കിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത
ഇരകളുള്ള
കേസുകളിലെ
വിധിയാണ്
ഇത്.