ആര്.എസ്.എസ് റൂട്ട് മാര്‍ച്ച് വേണ്ട; സ്റ്റാലിന് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി
ചെന്നൈ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആര് എസ് എസിന്റെ റൂട്ട് മാര്‍ച്ചിന് നിരോധനം ഏര്‍പ്പെടുക്കിയ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ച് അനുവദിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകും എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.
മാര്‍ച്ചിന് അനുമതി നല്കിയാല് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരും പൊലീസും ഹൈക്കോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് ശരിവെച്ചത്.

അതേസമയം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഹൈക്കോടതി ആര് എസ് എസിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ റൂട്ട് മാര്‍ച്ചിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതിനെതിരെ ആര് എസ് എസ് നല്കിയ കോടതിയലക്ഷ്യ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പി എഫ് ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാത്തത് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നത് എന്നായിരുന്നു ആര് എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്. അതേസമയം ഗോഡ്സെയുടെ പിന്തുടര്ച്ചക്കാര്ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ എന്തവകാശം എന്ന് സര്‍ക്കാര്‍ അഭിഭാഷകന് തിരിച്ചടിച്ചു. സംസ്ഥാനത്തെ 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര് എസ് എസ് തീരുമാനിച്ചത്.

ആര് എസ് എസിന്റെ റൂട്ട് മാര്‍ച്ചിന് ഉപാധികളോടെ അനുമതി നല്‍കണം എന്നായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. തിരുവള്ളൂര്‍ പൊലീസാണ് ആര് എസ് എസ് റൂട്ട് മാര്‍ച്ചിന് ആദ്യം അനുമതി നിഷേധിച്ചിരുന്നത്. ഇതിന് പിന്നാലെ മറ്റ് ജില്ലകളിലും റൂട്ട് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം ഗാന്ധിജയന്തി ദിനത്തില്‍ ആര് എസ് എസ് റൂട്ട് മാര്‍ച്ച് നടത്തുന്നത് വിരോധാഭാസമാണ് എന്ന് പറഞ്ഞ് ദളിത് സംഘടനയായ തിരുമാവളവന്റെ വി സി കെ മതസൗഹാര്‍ദ റാലി നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ഇടതുകക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications