ആര്.എസ്.എസ് റൂട്ട് മാര്‍ച്ച് വേണ്ട; സ്റ്റാലിന് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി
ചെന്നൈ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആര് എസ് എസിന്റെ റൂട്ട് മാര്‍ച്ചിന് നിരോധനം ഏര്‍പ്പെടുക്കിയ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. റൂട്ട് മാര്‍ച്ച് അനുവദിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകും എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.
മാര്‍ച്ചിന് അനുമതി നല്കിയാല് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ട് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരും പൊലീസും ഹൈക്കോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് ശരിവെച്ചത്.

അതേസമയം നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഹൈക്കോടതി ആര് എസ് എസിന് അനുമതി നല്‍കിയിട്ടുണ്ട്. അതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ റൂട്ട് മാര്‍ച്ചിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്ന് അറിയിക്കുകയായിരുന്നു. ഇതിനെതിരെ ആര് എസ് എസ് നല്കിയ കോടതിയലക്ഷ്യ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് ശരിവച്ചത്. പി എഫ് ഐ നിരോധനത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷ സാധ്യത ഉള്ളതിനാലാണ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാത്തത് എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

എന്നാല്‍ ഗാന്ധിജിയുടെ ജനനമാണ് ആഘോഷിക്കുന്നത് എന്നായിരുന്നു ആര് എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്. അതേസമയം ഗോഡ്സെയുടെ പിന്തുടര്ച്ചക്കാര്ക്ക് ഗാന്ധിജയന്തി ആഘോഷിക്കാന്‍ എന്തവകാശം എന്ന് സര്‍ക്കാര്‍ അഭിഭാഷകന് തിരിച്ചടിച്ചു. സംസ്ഥാനത്തെ 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു ആര് എസ് എസ് തീരുമാനിച്ചത്.

ആര് എസ് എസിന്റെ റൂട്ട് മാര്‍ച്ചിന് ഉപാധികളോടെ അനുമതി നല്‍കണം എന്നായിരുന്നു നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. തിരുവള്ളൂര്‍ പൊലീസാണ് ആര് എസ് എസ് റൂട്ട് മാര്‍ച്ചിന് ആദ്യം അനുമതി നിഷേധിച്ചിരുന്നത്. ഇതിന് പിന്നാലെ മറ്റ് ജില്ലകളിലും റൂട്ട് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം ഗാന്ധിജയന്തി ദിനത്തില്‍ ആര് എസ് എസ് റൂട്ട് മാര്‍ച്ച് നടത്തുന്നത് വിരോധാഭാസമാണ് എന്ന് പറഞ്ഞ് ദളിത് സംഘടനയായ തിരുമാവളവന്റെ വി സി കെ മതസൗഹാര്‍ദ റാലി നടത്തും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് ഇടതുകക്ഷികളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനും പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications