Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുരയ്ക്ക് കേന്ദ്രത്തിന്റെ മധുരം; വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി; വന്‍ വികസനത്തിന് വഴിയൊരുങ്ങും

ന്യൂഡല്‍ഹി: ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളാല്‍ സമ്പന്നമായ മധുരയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാട്ടിലെ ഏറ്റവും പഴയ വിമാനത്താവളങ്ങളിലൊന്നായ മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കാനുള്ള ചരിത്രപ്രധാനമായ തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ നിര്‍ണായക തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തെ ചെറു നഗരങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തോടെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കുന്നത്.

ദക്ഷിണ തമിഴ്നാട്ടിലെ പ്രധാന യാത്രാ കേന്ദ്രമാണ് മധുര വിമാനത്താവളം. ഇവിടുത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നേരിട്ട് മധുരയിലേക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് മാത്രമല്ല, മധുരയ്ക്ക് ചുറ്റുമുള്ള വ്യവസായ മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കും.

Madurai Airport

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ മധുരയ്ക്കുള്ള പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ പല പ്രമുഖ വിമാനക്കമ്പനികളും മധുരയില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും പഴക്കമേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ മധുരയുടെ വികസനം ദക്ഷിണ തമിഴ്നാട്ടിലെ വ്യാപാര-സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനും ഇതു വഴി സാധിക്കും.

പ്രധാനമായും മീനാക്ഷി അമ്മന്‍ ക്ഷേത്രം, കൂടല്‍ അഴകര്‍ ക്ഷേത്രം, തിരുപ്പരന്‍കുണ്ട്രം മുരുകന്‍ ക്ഷേത്രം, പഴമുതിര്‍ചോലൈ മുരുകന്‍ ക്ഷേത്രം, രാമേശ്വരം തുടങ്ങിയ ലോകപ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ പുതിയ പദവി സഹായിക്കും. മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നത് ക്ഷേത്രങ്ങള്‍ കാണാന്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്പെടും. ഇതു വഴി പ്രദേശത്തെ ഹോട്ടല്‍, ഗതാഗത മേഖലകളിലും ചെറുകിട വ്യാപാര രംഗത്തും വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ. പ്രാദേശികമായ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം തമിഴ്നാടിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ കൂടുതല്‍ മികവോടെ അവതരിപ്പിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+