ഭീമ കൊറേഗാവ് സംഘര്‍ഷം; രാജ്യദ്രോഹം ചുമത്തപ്പെട്ടവ ഒഴികേയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് ഉദ്ധവ്
മുംബൈ: 2018 ലെ ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ ഭൂരിപക്ഷവും പിന്‍വലിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരായ കേസ്, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായര്വര്ക്കെതിരായ കേസ് തുടങ്ങിയവ ഒഴികേയുള്ള കേസുകളാണ് പിന്‍വലിക്കുക.
എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി
ഭീമ-കൊറേഗാവ് ആക്രമവുമായി ബന്ധപ്പെട്ട് കെട്ടിച്ചമച്ച എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് ഈ സര്‍ക്കാറിന്റെ അഭിപ്രായം. ഇത്തരം കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ വാസ്തവത്തില്‍ മുന്‍ സര്‍ക്കാരും ആരംഭിച്ചിരുന്നു. ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ അല്ലാത്ത എല്ലാ കേസുകള്‍ പിന്‍വലിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്. ആ നടപടികള്‍ മഹാ വികാസ് അഘാടി സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നും ഉദ്ധവ് താക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
ആരെ കോളനിയിലെ മെട്രോ കാര്‍ ഷെഡ്, രത്നഗിരിയിലെ നാനാര് റിഫൈനറി എന്നിവയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീമ കൊറെഗാവ് ആക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ഇന്ദുമില്‍ പ്രക്ഷോഭത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി എംഎല്‍എ പ്രകാശ് ഗജ്ഭിയെ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.
ഇപ്പോൾ നടത്തിയ വിലാപം " എന്തു പ്രഹസനമാണു സജി"; ബി ഉണ്ണികൃഷ്ണനെതിരെ സഹസംവിധായക