മഹാരാഷ്ട്രയില്‍ ഭരണ തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ!!'മുഖ്യമന്ത്രി' കസേരയ്ക്ക് ചരട് വലിച്ച് ശിവസേന!
#WATCH Former Haryana CM BS Hooda in Rohtak: The time has come for Congress, JJP, INLD, and independent candidates to come together to form a strong government. #HaryanaAssemblyElections pic.twitter.com/r255Dsju5H
— ANI (@ANI) 24 October 2019
#Haryana: Jannayak Janata Party workers in Jind celebrate as party is leading on 11 assembly seats pic.twitter.com/XMQWPXkrKD
— ANI (@ANI) 24 October 2019
हरियाणा के जनादेश से स्पष्ट है कि जनमत @BJP4Haryana को नकार चुका है। यह भाजपा की चुनावी हार के साथ ही नैतिक पराजय भी है। @INCHaryana प्रदेश में सरकार बनाने जा रही है।#IbbkeCongress
— Kumari Selja (@kumari_selja) 24 October 2019
Wrestler and BJP candidate from Baroda, Yogeshwar Dutt leading by 430 votes as per official EC trends #HaryanaAssemblyPolls (file pic) pic.twitter.com/6SGo6PXNT0
— ANI (@ANI) 24 October 2019
ദില്ലി: ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഇരു സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച ഉറപ്പിച്ച് ആത്മവിശ്വാസത്തിലാണ് ബിജെപി. മഹാരാഷ്ട്രയിൽ ഇക്കുറി ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദേവേന്ദ്ര ഫട്നാവിസിന്റെ ജനപിന്തുണയും പ്രതിപക്ഷ നിരയിലെ പ്രതിസന്ധികളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിതരണം ചെയ്യാനായി 5000 ലഡു സംസ്ഥാന ഓഫീസിലേക്ക് പാർട്ടി ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 60.46 ശതമാനം പോളിംഗാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. 2014ൽ ഇത് 63.38 ശതമാനമായിരുന്നു. സംസ്ഥാനത്ത് ബിജെപി- ശിവസേനാ സഖ്യം 200 സീറ്റിന് മുകളിൽ നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ മുൻ മുഖ്യമന്ത്രിയടക്കം പ്രതിപക്ഷ നിരയിലെ പല പ്രമുഖ നേതാക്കളും ബിജെപിയിൽ എത്തിയിരുന്നു. ദുർബലമായ പ്രതിപക്ഷം മഹാരാഷ്ട്രയിൽ മഹായൂതിയുടെ വിജയം എളുപ്പമാക്കുമെന്നാണ് പ്രവചനങ്ങൾ.
ഹരിയാണയിലും ബിജെപിക്ക് അനുകൂല കാലാവസ്ഥയാണുള്ളത്. 90 അംഗ നിയമസഭയിൽ 75ൽ അധികം സീറ്റുകൾ ബിജെപി നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. എന്നാൽ ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യാ സർവേ ഹരിയാണയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. ചൗട്ടാല കുടുംബത്തിലെ ഇളമുറക്കാരൻ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപി പാർട്ടി കന്നി അംഗത്തിൽ തന്നെ നിർണായകമാകുമെന്നാണ് സർവേകൾ പറയുന്നത്. മനോഹർ ലാൽ ഖട്ടാറിന് തുടർഭരണം ലഭിക്കുമെന്ന കാര്യത്തിൽ ബിജെപി ക്യാമ്പിൽ ആശങ്കകലൊന്നുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ പത്തിൽ പത്ത് സീറ്റ് നേട്ടവും കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ദേശീയ പൗരത്വ പട്ടികയും, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയും ഇരു സംസ്ഥാനങ്ങളിലും ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. വോട്ടെണ്ണലിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.