അമ്മയുടെ മരണത്തിൽ ഭാര്യ സന്തോഷിച്ചെന്ന് സംശയം; യുവാവ് ഭാര്യയെ കൊലപ്പെടുത്തി
മുംബൈ: അമ്മയുടെ മരണത്തിൽ ഭാര്യ സന്തോഷിച്ചെന്ന സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലൊഖണ്ഡെ എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. ഭർതൃമാതാവിന്റെ മരണത്തിൽ മനംനൊന്ത് മരുമകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
75കാരിയായ മാതാവ് മാലതി ലോഖണ്ഡെയുടെ മരണത്തിൽ ഭാര്യ സന്തോഷിക്കുന്നുവെന്ന തോന്നലിനെ തുടർന്നാണ് ഭർത്താവ് സന്ദീപ് ശുംഭാംഗിയെ കൊലപ്പെടുത്തിയത്. അപേതനഗറിലെ വസതിയുടെ രണ്ടാം നിലയിൽ നിന്നും ഇയാൾ ശുംഭാംഗിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.
സന്ദീപ് കുറ്റ സമ്മതം നടത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ശുഭാംഗിയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ ഈ സാധ്യതയിൽ സംശയം തോന്നിയ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. സന്ദീപിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സത്യാവസ്ഥ പുറത്ത് വന്നത്.
അസുഖ ബാധിതയായിരുന്ന മാലതിയുടെ മരണത്തിൽ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചു. ഉള്ളിലെ വികാരം അവൾക്ക് മറച്ചുവയ്ക്കാനായില്ല. ഭാര്യയുടെ പെരുമാറ്റത്തിൽ രോഷാകുലനായ സന്ദീപ് കൊലപാതകം നടത്തുകയായിരുന്നു. സന്ദീപ്- ശുംഭാംഗി ദമ്പതികൾക്ക് 2 മക്കളുണ്ട്.
പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദേവഗൗഡ; ഒപ്പം കൂടി മകനും, കൊച്ചുമകനും, പ്രചാരണ വേദിയിൽ കൂട്ടക്കരച്ചിൽ