മഹാരാഷ്ട്ര മന്ത്രിസഭാ വിപുലീകരണം; 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു, ബിജെപിക്ക് 19 മന്ത്രിമാർ
മുംബൈ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക വിജയം നേടി മഹായുതി സർക്കാർ രൂപീകരിച്ച് ദിവസങ്ങൾക്ക് ശേഷം നാഗ്പൂരിലെ രാജ്ഭവനിൽ മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനാണ് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ഒരു ദിവസം മുൻപ് ആണ് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. 39 പേരാണ് അധികാരമേറ്റത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവന്ഡകുലെയാണ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ബി ജെ പി, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ടതാണ് മന്ത്രിസഭ. ചന്ദ്രശേഖർ ബവൻകുലെ, രാധാകൃഷ്ണ വിഖെ പാട്ടീൽ തുടങ്ങിയ പ്രമുഖ ബി ജെ പി നേതാക്കളും പാർട്ടിയിലും അവരുടെ മണ്ഡലങ്ങളിലും തങ്ങളുടെ നിർണായക പങ്ക് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു.
ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്‌രിഫ് തുടങ്ങിയ പ്രധാന എൻ സി പി നേതാക്കളോടൊപ്പം ഏകനാഥ് ഷിൻഡെയുടെ വിശ്വസ്തരായ ശിവസേന വിഭാഗവും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉപമുഖ്യമന്ത്രിമാരായ അജിത് പവാറിൻ്റെയും ഏക്‌നാഥ് ഷിൻഡെയുടെയും സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് ഈ മന്ത്രിസഭാ രൂപീകരണം. മഹായുതി സഖ്യത്തിന് നേതൃത്വം നൽകുന്ന ബി ജെ പി ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടി, 235 സീറ്റുകൾ നേടി പ്രബല ശക്തിയായി നിലയുറപ്പിച്ചു.
വകുപ്പുകൾ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മുൻ മഹായുതി സർക്കാരിൽ ശിവസേനയും എൻ സി പിയും വഹിച്ചിരുന്ന വകുപ്പുകൾ നിലനിർത്താനാണ് സാധ്യത. റവന്യൂ, വിദ്യാഭ്യാസംസ വൈദ്യുതി, തുടങ്ങിയ പ്രധാന വകുപ്പുകൾ ബി ജെ പി നിലനിർത്തിയേക്കും.
വിപൂലീകരണത്തിൽ ബി ജെ പിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11 ഉം അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് 9 ഉം മന്ത്രി സ്ഥാനങ്ങൾ ലഭിച്ചു. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഉൾപ്പെടുന്ന മന്ത്രിസഭയുടെ അഗ സംഖ് 42 ആയി












Click it and Unblock the Notifications