കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ പ്രധാന അണക്കെട്ടുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍; ഡാം സുരക്ഷ ബില്‍ പാസായി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള സുരക്ഷ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ബില്ല് പാസാക്കിയത്. രാജ്യത്തെ പ്രധാന അണക്കെട്ടുകള്‍ എല്ലാം ദേശീയ തലത്തില്‍ രൂപീകരിക്കുന്ന ഡാം സുരക്ഷ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.

മമ്പറം ദിവാകരന് കസേര കൊണ്ട് അടി: 5 പേർ അറസ്റ്റില്‍, സുധാകരന്‍ അനുകൂലികളില്‍ നിന്നും വധഭീഷണിയെന്ന്മമ്പറം ദിവാകരന് കസേര കൊണ്ട് അടി: 5 പേർ അറസ്റ്റില്‍, സുധാകരന്‍ അനുകൂലികളില്‍ നിന്നും വധഭീഷണിയെന്ന്

2019 ഓഗസ്റ്റ് 2ന് ലോക്സഭ ബില്‍ പാസാക്കിയിരുന്നു. വന്‍കിട അണക്കെട്ടുകളുടെ ദേശീയ രജിസ്റ്ററില്‍ ലഭ്യമായ 2019 ഡാറ്റ അനുസരിച്ച്, ഇന്ത്യയില്‍ നിലവില്‍ 5,745 വലിയ അണക്കെട്ടുകളുണ്ട്, അതില്‍ 293 എണ്ണം 100 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. കൂടാതെ, 1,041 അണക്കെട്ടുകള്‍ക്ക് 50 മുതല്‍ 100 ??വര്‍ഷം വരെ പഴക്കമുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രകാരം, അണക്കെട്ടിന്റെ ആസ്തികളുടെ കാലപ്പഴക്കം, നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അവയുടെ സുരക്ഷാ വശങ്ങളില്‍ ഗൗരവമായ ഉത്കണ്ഠ ആവശ്യമാണ്. കാലപ്പഴക്കം ചെന്ന അണക്കെട്ടുകള്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ആശങ്കയ്ക്ക് കാരണമായേക്കാം.

india

2019 ഓഗസ്റ്റില്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ച കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഏകദേശം 40 അണക്കെട്ടുകള്‍ തകര്‍ന്നതായി പറഞ്ഞിരുന്നു. 1979ല്‍ ഗുജറാത്തില്‍ മച്ചു അണക്കെട്ട് തകര്‍ന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. ദുരന്തത്തെത്തുടര്‍ന്ന്, രാജ്യത്തെ അണക്കെട്ടുകളുടെ ഉടമസ്ഥതയിലുള്ള നിരവധി സംസ്ഥാനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും (പിഎസ്യു) അവരുടേതായ ഡാം സുരക്ഷാ ഓര്‍ഗനൈസേഷനുകള്‍ (ഡിഎസ്ഒ) സ്ഥാപിക്കുകയും അതത് അധികാരപരിധിയില്‍ ഡാം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാലും ഒരു കേന്ദ്ര നിയമത്തിന്റെ അഭാവത്തില്‍, സുരക്ഷാ നിയന്ത്രണങ്ങള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം ബില്ലുമായി രംഗത്തെത്തിയത്. നിയമം നിലവില്‍ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വ്വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴില്‍ സംസ്ഥാനതല സമിതികളും ഉണ്ടാകും. പതിനഞ്ച് മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളതും, 500 മീറ്ററിലധികം നീളമുള്ള പത്തിനും പതിനഞ്ചിനും ഇടയില്‍ ഉയരമുള്ള അണക്കെട്ടുകളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. ഇത് പ്രകാരം കേരളത്തിലെ അമ്പതിലധികം അണക്കെട്ടുകള്‍ ഉള്‍പ്പടെ രാജ്യത്തെ അയ്യായിരത്തിലധികം അണക്കെട്ടുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാകും.

Recommended Video

cmsvideo
ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന | Oneindia Malayalam

മുതിർന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി; കോണ്‍ഗ്രസ് അച്ചടക്കത്തോടെ വളരുകയാണ്മുതിർന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി; കോണ്‍ഗ്രസ് അച്ചടക്കത്തോടെ വളരുകയാണ്

English summary
Major dams in India are now under central supervision; Dam Safety Bill passed in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X