2018ന്‍റെ നഷ്ടങ്ങള്‍! തീരാവേദന ബാക്കിയാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍, ഡിസംബറിന്‍റെ നഷ്ടമായി മൃണാള്‍ദാ
Recommended Video

നഷ്ടങ്ങളുടെ നീണ്ട നിരയായിരുന്നു 2018 ബാക്കി വെച്ചത്. സിനിമയും രാഷ്ട്രീയവും ശാസ്ത്രവും തുടങ്ങി നരിവധി മേഖലകളിലെ പ്രമുഖര്‍ തീരാവേദനകള്‍ ബാക്കിയാക്കി ഈ ലോകത്ത് നിന്ന് മടങ്ങി.
അപ്രതീക്ഷതമായി മരണത്തിന് കീഴടങ്ങിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി മുതല്‍ സംവിധായകന്‍ അംബരീഷ് ഉള്‍പ്പെടെ പ്രീയപ്പെട്ടവര്‍ക്ക് കണ്ണീരോര്‍മ്മകള്‍ ബാക്കിയാക്കി ഈ ലോകത്ത് നിന്ന് വിടവങ്ങിയവരാണ്.

ശ്രീദേവി
ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ സിനിമാ ലോകത്തിന് കനത്ത ഞെട്ടലായിരുന്നു സമ്മാനിച്ചത്. ബോളിവുഡ് താരമായ മോഹിത് മാര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ പോയപ്പോഴായിരുന്നു മരണം. ഹോട്ടലിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണായിരുന്നു താരം മരിച്ചത്. മരണത്തെ സംബന്ധിച്ച് ഒരുപാട് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നെങ്കിലും സ്വാഭാവിക മരണമാണെന്ന് പിന്നീട് ദുബൈ പോലീസ് സ്ഥീരികരിക്കുകയായിരുന്നു.

കരുണാനിധി
ഡിഎംകെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുത്തുവേൽ കരുണാനിധി അദ്ദേഹത്തിന്‍റെ 94ാം വയസിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. പ്രതിസന്ധികളെ നെഞ്ച് വിരിച്ച് നിന്ന് നേരിടുന്ന നേതാവായിരുന്നു കരുണാനിധി. കരുണാനിധിയുടെ മടങ്ങിപ്പോക്ക് അണ്ണാഡിഎംകെയെ മക്കളുടെ കയ്യിലേല്‍പ്പിച്ചായിരുന്നു.

സോമനാഥ ചാറ്റര്‍ജി
മുന്‍ ലോക്സഭാ സ്പീക്കര്‍ ആയിരുന്ന സോമ്നാഥ് ചാറ്റര്‍ജി (89) വൃക്കാ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമായിരിക്കെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് സിപിഎം ഒഴിവാക്കി.ഇടതുപാര്‍ട്ടികളുടെ അപചയത്തിനെതിരെ ശക്തമായി സംസാരിച്ച അദ്ദേഹം അവസാന നാളുകളില്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു മരണം.

എബി വാജ്പെയ്
പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ബിജെപിക്കാരനായിരുന്നു എബി വാജ്പേയ് 93ാം വയസിലാണ് മരണത്തിന് കീവടങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു. പത്ത് തവണ ലോക് സഭാംഗമായി.

അംബരീഷ്
വൃക്കാസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷിന്‍റെ അന്ത്യം. മണ്ഡ്യയിലെ മദ്ദൂർ ദൊഡ്‌ഡരസിനക്കെരെയിൽ 1952 മേയ് 29നു ജനിച്ച അംബരീഷ് എൺപതുകളിലെ ജനപ്രിയ നായകനായിരുന്നു.മൻമോഹൻ സിങ് സർക്കാരിൽ 2006 ഒക്‌ടോബർ 24നു വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധിയില്‍ പ്രതിഷേധിച്ച് അദ്ദേഹം 2008 ല്‍ രാജിവെച്ചു.

മൃണാള്‍ സെന്‍
ഡിസംബറിന്‍റെ നഷ്ടമായിരുന്നു വിഖ്യാത ചലച്ചിത്ര സംവിധായകനായ മൃണാള്‍ സെന്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 95 വയസിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍. 1998 മുതല്‍ 2003 വരെ രാജ്യസഭാംഗം ആയിരുന്നു. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായിരുന്നു മൃണാള്‍ സെന്‍.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications