മലബാര്‍ പോരാളികളുടെ പേരുകള്‍ ഒഴിവാക്കിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു
ന്യൂഡല്‍ഹി: മലബാര്‍ സമര ചരിത്രത്തിന്റെ ഭാഗമായ രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പിവി അബ്ദുല്‍ വഹാബ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് രേഖാമൂലം മറുപടി ലഭിച്ചത്. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി കിഷന് റെഡ്ഡിയാണ് സഭയില്‍ മറുപടി നല്‍കിയത്. 387 മലബാര്‍ സമര രക്ത സാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇക്കാര്യത്തില്‍ നടപടി തുടങ്ങി എന്നായിരുന്നു വാര്‍ത്തകള്‍. കേരളത്തില്‍ നിന്ന് വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല മലബാര്‍ സമരം എന്ന ഹിന്ദുത്വ സംഘടനകളുടെ പ്രചാരണം ഏറ്റുപിടിക്കുകയാണ് ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയ്യുന്നത് എന്നായിരുന്നു വിമര്‍ശനം. മലബാര്‍ സമരം ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്നാണ് ഹിന്ദുത്വ സംഘടനകളുടെ പ്രചാരണം. എന്നാല്‍ മലബാര്‍ സമര നേതാക്കളെയും രക്തസാക്ഷികളെയും കേരള സര്‍ക്കാര്‍ ആദരിക്കുകയാണ് ചെയ്തത്. ഇവരെ സ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതിനിടെയാണ് മലബാര്‍ സമര നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമ പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ വന്നത്. ആഷിക് അബുവിന്റെ സംവിധാനത്തില്‍ വാരിയംകുന്നനായി പൃഥ്വിരാജ് വേഷമിടും എന്നായിരുന്നു വാര്‍ത്ത. പക്ഷേ, ഈ സിനിമയില്‍ നിന്ന് പിന്നീട് സംവിധായകനും നടനും പിന്മാറി. വിശദീകരണവുമായി ആഷിക് അബു രംഗത്തുവരികയും ചെയ്തിരുന്നു. പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് മലബാര്‍ സമര രക്തസാക്ഷികളുടെ പേരുകള്‍ നീക്കം ചെയ്യുന്നു എന്ന വാര്‍ത്ത വന്നതും. രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നു.
മുസ്ലിംദളിത് സമൂഹങ്ങളുടെ ജുഡീഷ്യറിയിലെ പ്രാതിനിധ്യക്കുറവ് സംബന്ധിച്ച് പിവി അബ്ദുല്‍ വഹാബ് എംപി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. മുസ്ലിംകളുടെയും ദലിതുകളുടെയും ഇന്ത്യന്‍ ജുഡീഷ്യറിയിലെ മോശം പ്രാതിനിധ്യവും ജയിലുകളിലെ അവരുടെ അമിത പ്രാതിനിധ്യവും ഇന്ത്യയുടെ മനഃസാക്ഷിയെ അസ്വസ്ഥമാക്കണമെന്നാണ് അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ (ശമ്പളവും വ്യവസ്ഥകളും) സംബന്ധിച്ച ഭേദഗതി ബില്ലിനെ പിന്താങ്ങി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ജുഡീഷ്യറിയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ഒരു സുപ്രീം കോടതി ബെഞ്ച് വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാല അപേക്ഷ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications