കാണാതായ പെണ്‍കുട്ടികള്‍ ബിഹാറില്‍; അപ്രത്യക്ഷമായത് വീട്ടിലേക്കുള്ള വഴി, സിസിടിവി ശൂന്യം
ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ ബിഹാറിലെ പട്നയിലെത്തിയെന്ന് വിവരം. ഇവര്‍ ഇവിടെയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. മലയാളി പെണ്‍കുട്ടിയും കൂട്ടുകാരിയുമാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്.

മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് തൃശൂര്‍ കൊരട്ടി സ്വദേശി ബിനുരാജിന്റെ മകള്‍ അഞ്ജലി (15), സുഹൃത്ത് സ്തുതി മിശ്ര (14) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് മുതല്‍ കാണാതായത്. ഗ്രേറ്റര്‍ നോയിഡ പൈ സെക്ടര്‍ ഇന്‍ഫോമാറ്റിക് അപ്പാര്‍ട്ട്മെന്റ് സി 12ലാണ് അഞ്ജലിയുടെ കുടുംബം താമസിക്കുന്നത്.
അഞ്ജലി ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്ന് പിതാവും പ്രതികരിച്ചു.ഫോട്ടോ എടുക്കാനും സാധനങ്ങള്‍ വാങ്ങുന്നതിനുമായിട്ടാണ് രണ്ടു പെണ്‍കുട്ടികളും തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടികളെ കാണാതായ വഴിയില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തന രഹിതമായിരുന്നു.
തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് പോയ ഇവര്‍ രാത്രി എട്ടുമണിയായിട്ടും തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടികള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം തിരിച്ചുപോയെന്ന് വ്യാപാരി മൊഴി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള വഴിയാണ് ഇവരെ കാണാതായതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.
ഇന്‍ഫോമാറ്റിക് അപ്പാര്‍ട്ട്മെന്റില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അഞ്ജലിയുടെ പിതാവ് ബിനുരാജും അപ്പാര്‍ട്ടമെന്റിലെ ചില വിദ്യാര്‍ഥിനികളും തമ്മില്‍ അടുത്തിടെ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനായിരുന്നു റെയ്ഡ്.
അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് ബിഹാറില്‍ നിന്ന് വിവരം ലഭിച്ചത്. എന്നാല്‍ കുട്ടികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് മാത്രമാണ് പോലീസ് പറയുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ കുട്ടികള്‍ എങ്ങനെ അത്രയും ദൂരെയെത്തി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications