തടവുകേന്ദ്രം ബംഗാളില്‍ നിര്‍മിക്കില്ല: ജനസംഖ്യാ രജിസ്റ്ററും തള്ളി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസമിലെയും കര്‍ണാടകത്തിലെയും പോലെ വിദേശികളായ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടവറകള്‍ നിര്‍മിക്കുല്ലെന്നുമാണ് മമതാ ബാനര്‍ജി വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്നുള്ളത്
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. സംസ്ഥാനത്ത് തടവറകള്‍ നിര്‍മിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. നമ്മള് നിര്‍മിച്ചാല്‍ മാത്രം വരുന്നതാണെന്നും ഉത്തര്‍ഖന്യയില്‍ ഒരു യോഗത്തില്‍ മമതാ ബാനര്‍ജി വ്യക്തമാക്കി.
1985ലെ അസം അക്കോര്‍ഡിന്റെ ഭാഗമായതുകൊണ്ടാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ ആള് അസം സ്റ്റുഡന്റ്സ് യൂണിയന്, ആള് അസം ഗാന സംഗ്രം പരിഷത്ത് എന്നീവര്‍ ചേര്‍ന്ന് ആറ് വര്‍ഷം നീണ്ട മൂവ്മെന്റ് ആരംഭിച്ചത്. അനധികൃത താമസക്കാരായ ബംഗ്ലാദേശികളെ തടവിലാക്കുകയോ നാടുകടത്തുകയോ വേണമെന്നായിരുന്നു ഇവരുന്നയിച്ച ആവശ്യം. എന്നാല്‍ ഇത് ബംഗാളില്‍ നടപ്പിലാക്കില്ല. ഇവിടത്തെ സര്‍ക്കാരിനെ നയിക്കുന്നത് നമ്മളാണെന്നും മമതാ പറയുന്നു.

അസമിലെ പരിഷ്കാരങ്ങള്‍ 1985 അക്കോര്‍ഡ് അനുസരിച്ചാണ്. അവിടെ അധികാരത്തിലിരിക്കുന്നത് ബിജെപിയും. എന്നാല്‍ ബംഗാളില്‍ അധികാരത്തിലിരിക്കുന്നത് നമ്മളായതിനാല്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്നും മമതാ ഉറപ്പുനല്‍കുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതിബില്ലിനെയും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്നും മമതാ കൂട്ടിച്ചേര്‍ക്കുന്നു.
പൗരത്വ ഭേദഗതിബില്ല് പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ളതാണ്. ആറ് വര്‍ഷത്തില്‍ കുറയാത്ത കാലയളവ് ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് മാത്രമാണ് ഇതുവഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിന്റെ വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുമ്പേയാണ് കര്‍ണാടത്തിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിന് തടവറകള്‍ നിര്‍മിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications