ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി... ഐപിഎസ്, ഐഎഎസ് ഓഫീസര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി മമതാ ബാനർജി!
കൊല്‍ക്കത്ത: ബംഗാളില്‍ ചുവടുറപ്പിക്കുന്ന ബിജെപിയെ തുരത്താന്‍ പുതിയ മാര്‍ഗവുമായി മമതാ ബാനര്‍ജി. 5 ദിവസത്തിനുള്ളില്‍ ബിദ്ദന്നഗര് പൊലീസിലെ 5 ഐപിഎസ് ഉദ്യോഗസ്ഥരെയും കമ്മീഷണര്‍മാരെയുമാണ് മമത സ്ഥലം മാറ്റിയത്. കൊല്‍ക്കത്തയെ ബന്ധിപ്പിക്കുന്ന സുപ്രധാന പൊലീസ് കമ്മീഷണര്‍ ആസ്ഥാനമാണ് ബിദ്ദന്നഗര്. നിരവധി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, സുഭാഷ് ചന്ദ്രബോസ് ഇന്റര്‍ നാഷ്ണല്‍ എയര്‍പ്പോര്‍ട്ട്, സാള്‍ട്ട് ലേക്ക് സ്റ്റേഡിയം, സെക്ടര്‍ 5-രജരാത് ഐ.ടി ഹബ്, രാജാരത് റസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവയാണ് ഇതിന്റെ കീഴില്‍ വരുന്നത്.
ഏപ്രില്‍ മാസത്തില്‍ ബിദ്ദന്നഗര് പൊലീസ് കമ്മീഷണര്‍ ഗ്യാന്‍വന്ദ് സിംഗിനെ തിരഞ്ഞെടുപ്പ് കമ്മീഷന് ആ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. മമതയോടുള്ള അടുപ്പമായിരുന്നു ഇതിന് കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരിയില്‍ മമത നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത 5 ഐ.പി.എസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

മെയ് 25 വരെ ആ പോസ്റ്റില്‍ ഉണ്ടായിരുന്ന നടരാജന് രമേശ് ബാബുവിനെ മാറ്റിയാണ് സിംഗിനെ നിയോഗിച്ചിരിക്കുന്നത്. മാതൃക പെരുമാറ്റച്ചട്ടം മെയ് 26 വരെ നിലവിലുള്ളതിനാല്‍ സിംഗിനെ തിരികെയെടുക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അതിന് തൊട്ടു പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ മറ്റൊരു സുപ്രധാന പോസ്റ്റായ ലോ ആന്‍ഡ് ഓര്‍ഡര്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു കൊണ്ട് ഉത്തരവിട്ടു.
കൂടാതെ നിഷാത് പര്‍വേസിനെ ബിദ്ദന്നഗറിലേക്ക് മാറ്റുകയും ചെയ്തു. മെയ് 8ന് പര്‍വേസിനെ മാറ്റി ഭരത്ലാല് മീനയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. പക്ഷേ അദ്ദേഹം ചാര്‍ജെടുക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ലക്ഷ്മി നാരായണ്‍ മീണയ്ക്ക് വേണ്ടി മാറി കൊടുത്തു. തിരഞ്ഞെടുപ്പ് സമയത്ത് ബിദ്ദന്നഗറിലെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപി അനധികൃത പണം ബംഗാളിലേക്ക് ഒഴുക്കുന്നതെന്ന് മമത നിരന്തരം ആരോപിച്ചിരുന്നു.
പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ച ഉദ്യോഗസ്ഥര്‍ ഇതില്‍ അന്വേഷണം പോലും നടത്തിയില്ല. ബിദ്ദന്നഗര് കമ്മീഷണറേറ്റില്‍ മാത്രമല്ല ഇത്തരത്തില്‍ പെട്ടെന്നുള്ള സ്ഥലമാറ്റമുണ്ടായിരിക്കുന്നത്. നോര്‍ത്ത് കൊല്‍ക്കത്തയിലെ ബാരാക്കപൂരില് സുനില്‍ ചൗധരിയെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി ബിജെപി നേതാവ് അര്ജുന് സിംഗിനോട് തോറ്റതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. അതുപോലെ, മൂന്ന് ഐ.പി.എസ് ഓഫീസര്‍മാരായ അര്‍ണാബ് ഘോഷ്, അന്നപ്പ ഇ, ജോയ് ബിശ്വാസ് എന്നിവരുടെ പോസ്റ്റുകളും രണ്ട് ദിവസത്തിനുള്ളില്‍ പിന്‍വലിച്ചിട്ടുണ്ട്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും












Click it and Unblock the Notifications